കുവൈത്തിനെതിരെ ഒമാൻ താരത്തിന്റെ ബാറ്റിങ്
മസ്കത്ത്: കുവൈത്തിനെതിരെയുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒമാന്‍ ജയം. മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന കളിയില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയർ കുവൈത്തിനെ തറപ്പറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത കുവൈത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു.
മറുപടി ബാറ്റിങിൽ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒമാന്‍ വിജയം കാണുകയായിരുന്നു. ഒമാന്‍ വേണ്ടി മുഹമ്മദ് നദീം (38 പന്തില്‍ 36 റണ്‍സ്), ഹംസ മിര്‍സ (25 പന്തില്‍ 27 റണ്‍സ്), വിനായക് ശുക്ല (16 പന്തില്‍ 24 റണ്‍സ്) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 18 പന്തില്‍ 27 റണ്‍സെടുത്ത യാസിന് പട്ടേല്‍, 31 പന്തില്‍ 26 റണ്‍സെടുത്ത മുഹമ്മദ് ഉമര്‍ അബ്ദുല്ല, 15 പന്തില്‍ 25 റണ്‍സെടുത്ത ക്ലിന്റോ ആന്റോ എന്നിവരാണ് കുവൈത്തിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ഒമാന്‍ വേണ്ടി സുഫ്യാന് മഹ്മൂദ് നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
3.2 ഓവറില്‍ 19 റണ്‍സ് വഴങ്ങി അനുദീപ് ചന്ദാമര കുവൈത്ത് ബൗളിങ് നിരയിൽ തിളങ്ങി. ടോസ് നേടിയ ഒമാന്‍ കുവൈത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.