മസ്കത്ത്: സൂറിലെ സ്വകാര്യ സ്കൂളിൽനിന്ന് വൻ തുക മോഷ്ടിച്ചതിന് നാലു പൗരന്മാരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ പിടികൂടുന്നത്. ഗവർണറേറ്റിലെ വിവിധ വാണിജ്യ കമ്പനികളുടെ നിരവധി സ്റ്റോറുകളിൽനിന്ന് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ചതിനും അറസ്റ്റിലായവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
ദോഫാറിൽനിന്ന് 12 തൊഴിലാളികളെ നാടുകടത്തി:
തൊഴിൽ നിയമം ലംഘിച്ചതിന് 17 പ്രവാസി തൊഴിലാളികളെ ദോഫാറിൽ തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ഗവർണറേറ്റിലെ സംയുക്ത പരിശോധന സംഘമാണ് ഇവരെ പിടികൂടിയത്. ജോലി ഉപേക്ഷിച്ചുപോയ രണ്ടു തൊഴിലാളികളും പിടിയിലായവരിൽ ഉൾപ്പെടും. 12 തൊഴിലാളികളെ നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.