സമാഈലിൽനിന്നുള്ള മഴക്കാഴ്ച
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ തുടരുന്നു. മിക്കയിടങ്ങളിലും കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴ. വാദികൾ കവിഞ്ഞൊഴുകി.
മുദൈബിയിലെ സമദ് അൽ ഷാൻ, അൽ ഹംറയിലെ വാദി ഗുൽ, ബിദിയയിലെ ദാഹർ, ഇബ്രിയിലെ ബിലാദ് അൽഷുഹൂം, ഷുവായ് മുദൈബി റോഡ്, വടക്കൻ യാങ്കുലിലെ അൽ അർഷി, നിസ് വയിലെ തിംസ എന്നിവിടങ്ങളിലാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ ദോഫാർ അടക്കം ഗവർണറേറ്റുകളിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്.
ഖരീഫിനോടനുബന്ധിച്ച ചാറ്റൽ മഴയാണ് ദോഫാറിൽ അധികവും അനുഭവപ്പെടുന്നത്. കൊടും ചൂടിന് ആശ്വാസമായി മഴയെത്തിയത് മലയാളികളടക്കം പ്രവാസികൾക്കും സ്വദേശികൾക്കും അനുഗ്രഹമായി. അതുവരെയും അസഹനീയായ ചൂടായിരുന്നു അനുഭവപ്പെട്ടത്. അതേ സമയം, തലസ്ഥാന നഗരമായ മസ്കത്തടക്കം ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ചൂടുണ്ട്. വരും ദിവസങ്ങളിൽ മഴയെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കം പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.