ക്രൊയേഷ്യൻ തുറമുഖത്തെത്തിയ നാവിക കപ്പൽ

'ശബാബ് ഒമാൻ രണ്ട്'നാവിക കപ്പൽ ക്രൊയേഷ്യൻ തുറമുഖത്ത്

മസ്കത്ത്: ശബാബ് ഒമാൻ രണ്ട്'നാവിക കപ്പൽ നടത്തുന്ന ആറാമത് അന്തർദേശീയ യാത്രയുടെ ഭാഗമായി കപ്പൽ ക്രൊയേഷ്യൻ തുറമുഖത്തെത്തി. സമാധാനത്തിന്‍റെ സന്ദേശം പകർന്ന് നടത്തുന്ന യാത്ര ഗ്രീസിലെ ഹെറാക്ലിയോൺ തുറമുഖത്തു നിന്നാണ് ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് തുറമുഖത്തെത്തിയത്.

'ഒമാൻ, സമാധാനത്തിന്‍റെ ഭൂമിക'എന്ന തലക്കെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന സഞ്ചാരം ഏപ്രിൽ11 ഒമാനിൽ നിന്നാണ് ആരംഭിച്ചത്. യാത്രയുടെ ഭാഗമായി സൗദി അറേബ്യയിലെ ജിദ്ദ ഇമിക് തുറമുഖത്തും കപ്പൽ എത്തിയിരുന്നു. ലോക സഞ്ചാരത്തിന്‍റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും. കഴിഞ്ഞ വർഷം നവംബർ ഏഴിന് സൗഹൃദത്തിന്‍റെ സന്ദേശവുമായി  'ശബാബ് ഒമാൻ രണ്ട്'ജി.സി.സി രാജ്യങ്ങളിലേക്കും യാത്ര നടത്തിയിരുന്നു.

Tags:    
News Summary - ‘Shabab Oman Two’ naval ship in front of the Croatian port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.