സലാം എയറിന് പുതിയ ലക്ഷ്യസ്ഥാനം; സി.എ.എ അനുമതി നൽകി

  മസ്കത്ത്: രാജ്യത്തെ ബജറ്റ് എയർ വിമാന കമ്പനിയായ സലാം എയറിന് മൂന്നു പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഈ വർഷം ജൂലൈ മുതൽ ആഴ്ചയിൽ രണ്ടു നേരിട്ടുള്ള സർവിസുകൾ നടത്തുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അനുമതി നൽകി. മലേഷ്യയിലെ ക്വാലാലംപുർ സിറ്റി, കസാഖ്സ്താനിലെ അൽമാറ്റി സിറ്റി, തുർക്കിയിലെ റൈസ് സിറ്റി എന്നിവിടങ്ങളിലേക്കാണ് നേരിട്ടുള്ള ൈഫ്ലറ്റ് സർവിസുകൾ നടത്തുന്നത്.

അൽമാറ്റി നഗരത്തിനും മസ്‌കത്തിനുമിടയിൽ ബിസിനസ് യാത്രക്കാരെയും അവധിക്കാല വിനോദ സഞ്ചാരികളെയുമാണ് പ്രതീക്ഷിക്കുന്നതെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. മലേഷ്യയിലേക്കുള്ള സലാം എയറിന്റെ ആദ്യ ലക്ഷ്യസ്ഥാനമാണ് ക്വാലാലംപുർ. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള എയർലൈനിന്റെ സർവിസ് വിപുലീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - salam air- oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.