മസ്കത്ത്: ഒമാനിൽ ട്രാഫിക് പിഴകൾ അടക്കാനുണ്ടെന്ന വ്യാജേന താമസക്കാരെ ലക്ഷ്യമിട്ട് പ്രചരിക്കുന്ന ഇമെയിലുകൾക്കെതിരെ റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ട്രാഫിക് അധികൃതരുടെ പേരിൽ വരുന്ന ഇത്തരം സന്ദേശങ്ങളിലെ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്കിങ് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഔദ്യോഗിക സംവിധാനങ്ങളെ അനുകരിച്ച് തട്ടിപ്പുകാർ അയക്കുന്ന ഇമെയിലുകളിൽ പിഴയടക്കാനെന്ന പേരിൽ വ്യാജ ലിങ്കുകൾ നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കുകൾ വഴി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
അപരിചിതമായ ലിങ്കുകൾ തുറക്കരുതെന്നും സംശയാസ്പദമായ അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു. ഔദ്യോഗികമല്ലാത്ത പ്ലാറ്റ്‌ഫോമുകളിലൂടെ രഹസ്യ വിവരങ്ങൾ കൈമാറരുത്. ഇത്തരം സൈബർ തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ആർ.ഒ.പി ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.