മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണംമസ്കത്ത്: രാജ്യത്തെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം. പള്ളികൾക്കായുള്ള നിയന്ത്രണങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള മന്ത്രിതല പ്രമേയം ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരിയാണ് പുറത്തിറക്കിയത്.
ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കുവിളിക്ക് മാത്രമായി പരിമിതപ്പെടുത്തി. വെള്ളിയാഴ്ച, രണ്ട് ഈദ് പ്രാർഥന വേളയിലും ഉപയോഗിക്കാം. നിർദേശം ലംഘിച്ചാൽ 1,000 റിയാലിൽ കവിയാത്ത അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.