നവോത്ഥാന മൂല്യങ്ങളും രാഷ്ട്രീയ വെല്ലുവിളികളും: ശ്രീനാരായണീയർ എങ്ങോട്ട്?

കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് അടിത്തറ പാകിയ ശ്രീനാരായണ പ്രസ്ഥാനങ്ങൾ ഇന്ന് നിർണായകമായ ഒരു ചരിത്രസന്ധിയിലാണ്. പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ളവരുടെ രാഷ്ട്രീയ നിലപാടുകളും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരുടെ വികാരങ്ങളും തമ്മിലുള്ള വിയോജിപ്പുകൾ പരസ്യമാകുന്ന കാഴ്ചയാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. സവർണ ഫാഷിസ്റ്റ് നിലപാടുകൾക്കെതിരെ പോരാടി വളർന്ന ഒരു ജനതയെ, അതേ ആശയധാരയുടെ ഭാഗമാക്കാൻ നടക്കുന്ന ശ്രമങ്ങൾ പുരോഗമന കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നു.

ശ്രീനാരായണ ധർമ പരിപാലന യോഗം (എസ്.എൻ.ഡി.പി) പോലെയുള്ള സംഘടനകളുടെ ഔദ്യോഗിക നേതൃത്വം പലപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തോടും വർഗീയ ശക്തികളോടും മൃദുസമീപനം സ്വീകരിക്കുന്നു എന്ന വിമർശനം ശക്തമാണ്. ഇത് കേവലം രാഷ്ട്രീയമായ ഒരു നീക്കമല്ല, മറിച്ച് ദശകങ്ങളായി പ്രസ്ഥാനം ഉയർത്തിപ്പിടിച്ച ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുദർശനത്തിന് വിരുദ്ധമാണെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു.

നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങൾ പലപ്പോഴും വ്യക്തികേന്ദ്രീകൃതമാണെന്നും, അത് സംഘടനയുടെ അന്തഃസ്സത്തയെ ചോർത്തുന്നുവെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഇതിനെതിരെ തിരുത്തൽ ശക്തികളായി നിൽക്കേണ്ടവർക്ക് പ്രസ്ഥാനത്തിനകത്ത് എത്രത്തോളം ഇടമുണ്ടെന്നത് ചോദ്യചിഹ്നമായി തുടരുന്നു.

സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളിൽ ഈഴവ സമുദായത്തെ ഒരു സുപ്രധാന വോട്ട് ബാങ്കായി മാറ്റാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. സവർണാധിപത്യത്തിനെതിരെ പോരാടിയ ഒരു ചരിത്രമുള്ള ജനതയെ, അതേ സവർണ ബോധം പേറുന്ന രാഷ്ട്രീയ പാളയത്തിലേക്ക് ആനയിക്കുന്നത് ചരിത്രപരമായ വൈരുധ്യമാണ്. പുരോഗമന-വിപ്ലവ പ്രസ്ഥാനങ്ങൾ ഈ ഘട്ടത്തിൽ കാട്ടുന്ന ജാഗ്രതക്കുറവാണ് ഇത്തരം നീക്കങ്ങൾക്ക് വേഗത കൂട്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

വെള്ളാപ്പള്ളി നടേശനെപ്പോലുള്ള വ്യക്തികളുടെ നിലപാടുകളെ വിമർശിക്കുമ്പോൾ തന്നെ, ആ പ്രസ്ഥാനത്തെ ഒന്നടങ്കം ശത്രുപക്ഷത്ത് നിർത്തുന്നത് ഗുണകരമല്ല.

പകരം, പ്രവർത്തകരെ വിശ്വാസത്തിലെടുക്കണം. സംഘ്പരിവാർ അജണ്ടകളിൽ അകപ്പെട്ടുപോകുന്ന സാധാരണ പ്രവർത്തകരെ ബോധവത്കരിക്കാൻ ഇടതു-പുരോഗമന പ്രസ്ഥാനങ്ങൾ തയാറാകണം.ഗുരുവിന്റെ വിപ്ലവകരമായ ആശയങ്ങൾ വർഗീയതക്ക് എതിരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടക്കണം.  നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ പ്രബുദ്ധത നേടിയ ജനവിഭാഗങ്ങളെ വീണ്ടും മുഖ്യധാരയിൽ ഉറപ്പിച്ചു നിർത്താൻ അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ട്. ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ വർഗീയ കൂടാരത്തിലേക്ക് തള്ളിവിടുന്നത് കേരളം ഇതുവരെ നേടിയെടുത്ത സാംസ്കാരിക നേട്ടങ്ങളെ തകർക്കാൻ മാത്രമേ സഹായിക്കൂ. നേതൃത്വത്തെ തിരുത്തുന്നതിനൊപ്പം തന്നെ, വഴിതെറ്റിക്കപ്പെടുന്ന പ്രവർത്തകരെ നേരിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ ദൗത്യം എന്നതിലുപരി കേരളത്തിന്റെ മതേതര മനസ്സ് കാത്തുസൂക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം കൂടിയാണ്.

Tags:    
News Summary - Renaissance Values and Political Challenges: Where Are the Sree Narayanis?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.