മസ്കത്ത്: രാജ്യത്തെ ടൂറിസം വികസനത്തിെൻറ ചുമതലയുള്ള സർക്കാർ വിഭാഗമായ ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനി (ഒംറാൻ) തങ്ങൾക്ക് കീഴിലുള്ള ചില പ്രധാന ഹോട്ടലുകൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു. സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനുള്ള സർക്കാർ നയങ്ങളുടെ ഭാഗമായാണ് സ്വകാര്യവത്കരണ നീക്കം. സ്വകാര്യവത്കരണം സംബന്ധിച്ച കൂടുതൽ പഠനങ്ങൾക്കായി ഉപഹാർ കാപിറ്റൽ എസ്.എ.ഒ.സി (യു കാപിറ്റൽ) എന്ന സ്ഥാപനത്തെ ഉപദേഷ്ടാവായി നിയമിച്ചതായും ഒംറാൻ അറിയിച്ചു.
സർക്കാറിെൻറ സ്വകാര്യവത്കരണ നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിെൻറ ഭാഗമാണ് നടപടിയെന്ന് ഒംറാൻ സി.ഇ.ഒ പീറ്റർ വെലിച്ച്നോവ്സ്കി പറഞ്ഞു.
ഒംറാന് കീഴിൽ പുതിയ നിക്ഷേപ കമ്പനി രൂപവത്കരിച്ച് സ്വദേശി-വിദേശി നിക്ഷേപകർക്ക് ഒാഹരികൾ നൽകുന്നതിെൻറ സാധ്യതകളാണ് പരിശോധിക്കുന്നത്. ഹോട്ടൽ കമ്പനിയിലെ ഒാഹരികൾ വിൽക്കുന്നതുവഴി സ്വരൂപിക്കുന്ന ഫണ്ട് ടൂറിസം മേഖലയിലെ മറ്റു പദ്ധതികളിൽ നിക്ഷേപിക്കാനും സാധിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു.
പ്രാേദശികവും അന്തർദേശീയവുമായ തലത്തിലുള്ള നിക്ഷേപകരെ തിരിച്ചറിയൽ, മാർക്കറ്റിങ് തുടങ്ങിയ വിഷയങ്ങളിലാകും യു കാപിറ്റലിെൻറ സേവനം തേടുക. ജി.സി.സി മേഖലയിലെ ഏറ്റവും വളർച്ചാ സാധ്യതയുള്ള മേഖലകളിലൊന്നാണ് ഒമാനിലെ ടൂറിസമെന്ന് യു കാപിറ്റൽ സി.ഇ.ഒ ലോവെയ് ബി. ബതൈന പറഞ്ഞു. ഒംറാെൻറ വൈവിധ്യകരമായ ഹോട്ടൽ ആസ്തികളിൽ ധാരാളം നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.