മസ്കത്ത്: ഒമാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന കുറഞ്ഞ വരുമാനക്കാരുടെ മക്കളിൽനിന്ന് ഇന്ത്യൻ സർക്കാർ ഉപരിപഠന സ്േകാളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ് പ്രോഗ്രാം ഫോർ ഡയസ്പോറ ചിൽഡ്രൻ എന്നറിയപ്പെടുന്ന സ്കോളർഷിപ് പ്രോഗ്രാമിനായി 17 മുതൽ 21 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 30 ആണ്. www.spdcindia.gov.in/login/guideline.php എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്്.
150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. 50 സ്കോളർഷിപ്പുകൾ ജി.സി.സി രാജ്യങ്ങളിലേതടക്കം തൊഴിലാളികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇൗ 50 സ്കോളർഷിപ്പുകളിൽ മൂന്നിൽ ഒന്ന് ഇന്ത്യയിൽ പഠിക്കുന്നവർക്കാണ് ലഭിക്കുക. 2018 ഒക്ടോബർ ഒന്നിെൻറ അടിസ്ഥാനത്തിലായിരിക്കും പ്രായപരിധി കണക്കാക്കുക. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉണ്ടാകണം. 60 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉണ്ടാകണം. രക്ഷിതാക്കുടെ മാസ വരുമാനം 4000 അമേരിക്കൻ ഡോളറിൽ കൂടുതലാകരുത്. തൊഴിൽ ഉടമ നൽക്കുന്ന വരുമാന സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് ഹാജരാക്കണം. മാസവരുമാനത്തിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയാൽ സ്േകാളർഷിപ്പ് പിൻവലിക്കുകയും അനുവദിച്ച തുക തിരിച്ച് പിടിക്കുകയും നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.