മസ്കത്ത്: പാസ്പോർട്ടും പഴ്സും ബോർഡിങ് പാസും നഷ്ടപ്പെട്ടതിനെ തുടർന്ന് മലയാളി മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. സൗദിയിൽ ജോലിചെയ്യുന്ന തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി സബാഹ് ഷാഹുൽ ഹമീദാണ് ഒരു ദിവസത്തിലധികമായി ടെർമിനലിൽ കഴിയുന്നത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നുള്ള വിമാനത്തിൽ എത്തിയതാണ്. അവധി കഴിഞ്ഞുള്ള യാത്രയായിരുന്നു.
മസ്കത്തിൽ നിന്ന് വൈകുന്നേരമായിരുന്നു സൗദിയിലേക്കുള്ള കണക്ഷൻ വിമാനം. രാവിലെ 11ന് മസ്കത്തിൽ എത്തി അധികം വൈകാതെയാണ് പാസ്പോർട്ടും മറ്റും നഷ്ടമായത് അറിയുന്നത്. റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിമാനത്താവളത്തിലും മറ്റും ഉൗർജിത തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം വിമാനത്താവളത്തിലും അറിയിച്ചെങ്കിലും പാസ്പോർട്ടും രേഖകളും കിട്ടിയത് സംബന്ധിച്ച് അറിവില്ലെന്ന് മസ്കത്തിലുള്ള സബാഹിെൻറ സുഹൃത്ത് മാഹിൻ പറഞ്ഞു.
വിമാനത്താവള പൊലീസിെൻറ സുരക്ഷിത കസ്റ്റഡിയിലാണ് ഇദ്ദേഹം ഇപ്പോഴുള്ളത്. നാട്ടിലേക്ക് കയറ്റിവിടുന്നതിെൻറ രേഖകൾ ശരിയാക്കുന്നതിെൻറ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെത്തി രേഖകൾ പൂരിപ്പിച്ച് വാങ്ങിയിട്ടുണ്ട്. ഒൗട്ട്പാസ് ഇന്നത്തോടെ ശരിയായാൽ നാളെ പുലർച്ചെ തിരുവനന്തപുരത്തിനുള്ള ഒമാൻ എയർ വിമാനത്തിൽ ഇദ്ദേഹത്തെ കയറ്റിവിടാനാണ് സാധ്യത. ഭക്ഷണം വാങ്ങാൻ ഒമാൻ എയർ കൂപ്പൺ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.