മസ്കത്ത്: അടുത്ത വർഷം ജൂണോടെ ഒാറഞ്ച് ടാക്സികളിൽ മീറ്റർ നിർബന്ധമാക്കാനുള്ള തീരു മാനം ഡ്രൈവർമാരെയും ആശങ്കയിലാക്കി.
മീറ്റർ ടാക്സിവരുന്നത് യാത്രക്കാരുടെ എണ്ണം കുറ യാൻ കാരണമാകുമെന്നാണ് ചില ടാക്സി ഡ്രൈവർമാർ കരുതുന്നത്. മീറ്റർ വെക്കുന്നതോടെ യാത് രനിരക്ക് വർധിക്കാൻ സാധ്യതയുണ്ട്.
ടാക്സികളിൽ യാത്രചെയ്യുന്നവരിൽ ഭൂരിഭാഗവും സ ാധാരണക്കാരും ചെറുകിട ജോലികൾ ചെയ്യുന്നവരുമാണ്. ഇവരിൽ പലരും ദിവസേന യാത്രചെയ്യുന്നവരുമാണ്. അതിനാൽ, നിരക്കുകളിൽ വരുന്ന ചെറിയ വർധനപോലും ഇത്തരക്കാരെ പ്രതികൂലമായി ബാധിക്കും.
അതിനാൽ യാത്രക്കാർ ടാക്സികൾ ഒഴിവാക്കി ബസുകളിൽ യാത്രചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഡ്രൈവർമാർ പറയുന്നത്. നിരക്കുവർധന അനുഗ്രഹമാണെങ്കിലും ഇത് യാത്രക്കാർ വല്ലാതെ കുറയാൻ കാരണമാകുമോയെന്നാണ് ഡ്രൈവർമാരെ ആശങ്കയിലാക്കുന്നത്. മീറ്റർ ഘടിപ്പിക്കുന്നത് ഷെയർ ടാക്സികളിൽ യാത്രക്കാർ കുറയാൻ ഇടയാക്കുമെന്നും ബസുകളിൽ യാത്രക്കാർ വർധിക്കുമെന്നും റൂവിയിലെ ഒാറഞ്ച് ടാക്സി ഡ്രൈവർ പറഞ്ഞു.
ധിറുതിയുള്ള യാത്രക്കാർ മീറ്റർ ടാക്സികൾ ഉപയോഗിക്കും. എന്നാൽ, ഇത്തരം യാത്രക്കാർ വളരെ കുറവായിരിക്കും. ദിവസവും യാത്രചെയ്യുന്നവർ മീറ്റർ ടാക്സി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രധാന റൂട്ടുകളിലും മുവാസലാത്ത് ബസുകൾ കൃത്യമായി സർവിസ് നടത്താൻ തുടങ്ങിയതോടെ ടാക്സി യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
മുവാസലാത്ത് സർവിസ് തുടങ്ങിയ ആദ്യഘട്ടത്തിൽ മടിച്ചുനിന്നിരുന്ന പലരും ഇപ്പോൾ മുവാസലാത്തിൽ സ്ഥിരം യാത്രക്കാരാണ്. മുവാസലാത്തിെൻറ കൃത്യമായ സർവിസും മികച്ച സേവനവും നിരക്കുകളിലെ കുറവുമാണ് യാത്രക്കാരെ ആകർഷിക്കുന്നത്. സ്വീകാര്യത വർധിച്ചതോടെ എല്ലാ ഭാഗങ്ങളിലേക്കും സർവിസുകൾ ആരംഭിക്കുകയാണ് മുവാസലാത്ത്.
മുവാസലാത്ത് ബസ് ആരംഭിച്ചതോടെ തങ്ങളുടെ വരുമാനത്തിൽ നല്ല കുറവുണ്ടായതായി ഡ്രൈവർമാർ പറയുന്നു. ടാക്സി സർവിസുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നീലക്കോളർ തൊഴിൽ േമഖലയിലുള്ളവരാണ്. ഇവരുടെ എണ്ണം ഒമാനിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതും ടാക്സി മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.