മസ്കത്ത്: വശ്യമനോഹരമായ മലകളും താഴ്വാരങ്ങളും തീർക്കുന്ന സുൽത്താനേറ്റിെൻറ പ്രകൃതിസൗന്ദര്യം ലോകത്തിനുമുന്നിൽ കാഴ്ചവെക്കാൻ മസ്കത്ത് നഗരസഭ സംഘടിപ്പിക്കുന്ന ടൂർ ഓഫ് ഒമാൻ ഫെബ്രുവരിയിൽ നടക്കും. ഒമാനിലെ പ്രകൃതി മനോഹാരിത ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ടൂർ ഓഫ് ഒമാൻ വിജയകരമായി ഒരു പതിറ്റാണ്ട് പിന്നിട്ടതിനുശേഷമുള്ള പരിപാടി എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പര്യടനത്തിന്.
ഒമാനിലെ കായികപ്രേമികൾക്കും സൈക്കിൾ യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ പ്രിയങ്കരമായ ടൂർ ഓഫ് ഒമാൻ 2020 ഫെബ്രുവരി 11 മുതൽ 16 വരെയാണ് നടക്കുക.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒമാൻ ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാവുന്നതിൽ വളരെയധികം പങ്കുവഹിച്ച ടൂർ ഓഫ് ഒമാൻ ഇന്ന് വലിയൊരു മേളയായി വളർന്നുകഴിഞ്ഞു. 11ാം വർഷവും ഇൗയൊരു മഹാമേളക്ക് വളരെ അഭിമാനത്തോടുകൂടിയാണ് ആതിഥേയത്വം വഹിക്കുന്നതെന്ന് ഒമാൻ ടൂർ കമ്മിറ്റി ചെയർമാൻ സാലിം ബിൻ മുബാറക് അൽ ഹസനി പറഞ്ഞു. കഴിഞ്ഞ സെഷനുകളിൽ, ഒമാൻ പര്യടനത്തിൽ ലോക ചാമ്പ്യന്മാരായ ക്രിസ്റ്റഫർ ഫ്രൂം (ബ്രിട്ടൻ), ആൻഡ്രെ ഗ്രേബിൾ (ജർമനി), ആൽബർട്ടോ കോണ്ടഡോർ (സ്പെയിൻ), പീറ്റർ സാഗൽ (സ്ലോവാക്യ), പ്രെബെൻ വാൻ ഹെക്ക് (ബെൽജിയം), റാമെൻ ബാർഡെറ്റ് എന്നിവർ പങ്കെടുത്തിരുന്നു. ആറു ഘട്ടങ്ങളിലായി നടക്കുന്ന ടൂർ ഓഫ് ഒമാൻ രസകരമായ മത്സരത്തിനപ്പുറം സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്നവരുടെ ഉത്സവമായാണ് അറിയപ്പെടുന്നത്.
സുൽത്താനേറ്റിലെ പ്രധാന പർവതങ്ങളും താഴ്വാരങ്ങളും മലയിടുക്കുകളുമെല്ലാം പർവത റോഡുകളിലൂടെ താണ്ടുന്ന സൈക്കിൾ സവാരിയും അനുബന്ധ കായികയിനങ്ങളുമുൾപ്പെടുന്നതാണ് ടൂർ ഓഫ് ഒമാെൻറ പ്രധാന ഭാഗങ്ങൾ.
ഇത്തവണ മത്സര നിബന്ധനകളിൽ മാറ്റങ്ങളുണ്ടാകുമെങ്കിലും ഒമാന് പ്രകൃതി കനിഞ്ഞുനൽകിയ ഭൂപ്രദേശങ്ങളുടെ സൗന്ദര്യം അനാവരണം ചെയ്യുന്നതുതന്നെയായിരിക്കും. സന്ദർശകരിൽ കൗതുകം ജനിപ്പിക്കുകയും ലോകത്തിലെ സഞ്ചാരപ്രിയരെ ആകർഷിക്കുകയും ചെയ്യുന്ന ടൂർ ഓഫ് ഒമാൻ സുൽത്താനേറ്റിലെ ടൂറിസത്തിലേക്ക് തുറക്കുന്ന ജാലകമാണെന്ന് സാലിം ബിൻ മുബാറക് അൽ ഹസനി ചൂണ്ടിക്കാട്ടി. ഒമാൻ പര്യടനം ടൂർ ഓഫ് ഒമാൻ 2020 മേളയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.