മസ്കത്ത്: പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിദേശിയിൽനിന്ന് കാർ തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും. മൂന്നുവർഷം തടവും 200 റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്. മേയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പാർക്കിങ് നിരോധിച്ച സ്ഥലത്ത് കാർ പാർക്ക് ചെയ്യുകയായിരുന്ന വിദേശി യുവാവിനെ വാഹനത്തിെൻറ ഗ്ലാസ് തട്ടിവിളിച്ച് പൊലീസാണെന്നു പരിചയപ്പെടുത്തി കബളിപ്പിക്കുകയും കാർ തട്ടിയെടുക്കുകയുമായിരുന്നു.
വാഹന പാർക്കിങ് ഇല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്തതിനാൽ പിഴയടക്കാൻ അൽ ഖുറമിലെ ഗതാഗത വകുപ്പിൽ പോകേണ്ടതുണ്ടെന്ന് പറഞ്ഞു, ബാത്തിന ഹൈവേയിലേക്കു കൊണ്ടുപോയി കാറുടമയെ പുറത്തേക്കു തള്ളിയിട്ട് പ്രതി കാറുമായി കടന്നുകളയുകയായിരുന്നു. ആൾമാറാട്ടം, കബളിപ്പിക്കൽ, അന്യായമായ അക്രമം തുടങ്ങിയ കുറ്റങ്ങളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.