മസ്കത്ത്: രാജ്യത്ത് തുടർന്നുവരുന്ന സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കങ്ങളുമായി മാൻപവർ അതോറിറ്റി. 2020ൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങളൊരുക്കുന്നതിന് വിവിധ മേഖലകളിലെ സ്വദേശിവത്കരണ തോത് സംബന്ധിച്ച പുതിയ വിവരങ്ങളുടെ പട്ടിക അതോറിറ്റി പുറത്തുവിട്ടു. ട്രാവൽ ആൻഡ് ടൂറിസം, വ്യവസായം, ലോജിസ്റ്റിക്സ് വിഭാഗം എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കാനാനൊരുങ്ങുന്നത്. ഒമാൻ ഏറെ പ്രതീക്ഷ പുലർത്തുന്ന ടൂറിസം രംഗത്താണ് അടുത്ത വർഷത്തോടെ ഏറ്റവുമധികം സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്ന് അധികൃതർ കണക്കുകൂട്ടുന്നത്.
തൽഫലമായി ട്രാവൽ, ടൂറിസം രംഗത്ത് 44.1 ശതമാനം സ്വദേശി വത്കരണം നടപ്പാക്കുമെന്നാണ് അതോറിറ്റി പുറത്തിറക്കിയ പട്ടിക സൂചിപ്പിക്കുന്നത്.
ശേഷം വ്യവസായ രംഗത്തും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്്ടിക്കുന്നതിനായി മൊത്തം തൊഴിലാളികളിൽ 35 ശതമാനം സ്വദേശികളെ കൊണ്ടുവന്നേക്കും. ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനം സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനും അതോറിറ്റി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.