മസ്കത്ത്: അകാലമരണത്തിന് വഴിയൊരുക്കുന്ന രോഗങ്ങൾ തടയാനുള്ള ആഗോള സമ്മേളനം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ മസ്കത്തിൽ ആരംഭിച്ചു. പദ്ധതിയിൽ ഒമാൻ ലോകാരോഗ്യ സംഘടനയുടെ പങ്കാളിയാവും. അംഗരാജ്യങ്ങളിലെ പകരുന്നതല്ലാത്ത രോഗ നിയന്ത്രണ വിഭാഗം ഡയറക്ടർമാരുമായി ലോകാരോഗ്യ സംഘടന സമ്മേളനത്തിൽ ആശയ വിനിമയം നടത്തി. ഹൃദ്രോഗം, ശ്വാസകോശ അസുഖങ്ങൾ, കാൻസർ, പ്രമേഹം തുടങ്ങിയ േരാഗങ്ങളാണ് അകാല മരണത്തിന് കാരണമാവുന്ന പകരാത്ത അസുഖങ്ങൾ. ലോകാടിസ്ഥാനത്തിൽ 30നും 70നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ 70 ശതമാനം മരണങ്ങളും ഇൗ രോഗങ്ങൾ മൂലമാണ് സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇൗ േരാഗങ്ങൾ നിയന്ത്രിക്കാൻ നിരവധി ഇടപെടലുകൾ ലോകാരോഗ്യ സംഘടന നടത്തിയെങ്കിലും പുരോഗതി പതുക്കെയാണ്. സംഘടനയുടെ ചെലവുകുറഞ്ഞ രീതിയിലുള്ള പരിഹാരമാർഗങ്ങൾ ദശലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാനും സാമ്പത്തിക പുരോഗതിക്കും സഹായകമാവും.
പുകയിലയുടെ ഉപയോഗവും അനാരോഗ്യ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഉപഭോഗവും കുറക്കുക മാത്രമാണ് പ്രധാന പരിഹാരം. ഇവയുടെ വിപണനം നിരോധിക്കുകയും നികുതികൾ ചുമത്തുകയും ചെയ്യുന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും ജീവൻ രക്ഷിക്കാനുള്ള പ്രധാന മാർഗമാണ്. കുട്ടികൾ ഭക്ഷണം കഴിക്കുന്നത് അവയുടെ ഗുണനിലവാരം നോക്കിയല്ലെന്നും അവയുടെ പരസ്യം കാരണമാണെന്നും േലാകാരോഗ്യ സംഘടന നിരീക്ഷിച്ചു. 21ാം നൂറ്റാണ്ടിെല ഏറ്റവും വലിയ വിഷം പഞ്ചസാരയാണ്. 2030 ആവുന്നതോടെ ഇത്തരം രോഗങ്ങൾ തടയാനും മാനസിക ആരോഗ്യം നേടാനുമുള്ള പദ്ധതിയുെട ഭാഗമായാണ് സമ്മേളനം നടക്കുന്നത്.
പകരുന്നതല്ലാത്ത രോഗങ്ങൾ നിയന്ത്രിക്കാനുള്ള സമിതിയുടെ മാർഗ നിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ ലോകാടിസ്ഥാനത്തിൽ 2030 ഒാടെ എട്ട് ദശലക്ഷം ജനങ്ങളെ രക്ഷിക്കാൻ കഴിയുമെന്ന് ലോകാേരാഗ്യ സംഘടന പ്രതിനിധി അക്മൽ മാക്ടിമോവ പ്രഭാഷണത്തിൽ വ്യക്തമാക്കി. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന് ശക്തി പകരണമെന്നും ഇത്തരം രോഗങ്ങളുടെ ചികിത്സയോടൊപ്പം അവ വീണ്ടും പിടികൂടാതെ സംരക്ഷിക്കേണ്ടതിനും തുല്യ പ്രധാന്യമാണെന്ന് അവർ പറഞ്ഞു. ഒമാനിൽ ഇത്തരം ആരോഗ്യ സേവനങ്ങളുണ്ടെന്നും ആരോഗ്യവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാനും പകരാത്ത രോഗങ്ങളുടെ വർധന കുറക്കാനും നയങ്ങളുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.