മസ്കത്ത്: അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം കാരണം ഒമാെൻറ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷം മേഘാവൃതമാവുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്തം, വടക്കൻ ബാത്തിന മേഖലകളിൽ മഴക്കും സാധ്യതയുള്ളതായി നിരീക്ഷണ േകന്ദ്രം മുന്നറിയിപ്പ് നൽകി. കടലിൽ രൂപപ്പെടുന്ന ന്യൂനമർദം 28 മുതൽ 32 വരെ നോട്ടിക്കൽ മൈൽ വേഗതയുള്ള കാറ്റിനും കാരണമാവുമെന്ന് മുന്നറിയിപ്പിലുണ്ട്. കാറ്റ് പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഭാഗത്തുനിന്ന് മധ്യ അറബിക്കടലിേലക്ക് നീങ്ങുകയാണ്. ന്യൂനമർദം ആദ്യ ഘട്ടത്തിലാണെന്നും ഇതിെൻറ പരിണിതി എങ്ങനെയാവുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കടലിെൻറ അവസ്ഥ മാറാൻ സാധ്യതയുണ്ടെന്നും ദോഫാർ ഗവർണേററ്റിലെ കടൽ പ്രക്ഷുബ്ധമാേയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരമാലകൾ രണ്ടുമുതൽ മൂന്നു മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.
െതക്കു-പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമർദം വടക്കുപടിഞ്ഞാറേക്കു നീങ്ങുകയും അടുത്ത നാലുദിവസത്തിനുള്ളിൽ സോമാലിയൻ തീരേത്തക്കു നീങ്ങുമെന്നുമാണ് മുന്നറിയിപ്പിലുള്ളത്. അതിനിടെ, ഒമാനിലെ അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞു. ഒമാെൻറ വിവിധ നഗരങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായി. ജബൽ ശംസിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ജബൽ ശംസിൽ രണ്ടു ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇബ്ര, ഹൈമ, നിസ്വ എന്നിവിടങ്ങളിൽ 14 ഡിഗ്രിയും റുസ്താഖ്, ഇബ്രി, ബുറൈമി എന്നിവിടങ്ങളിൽ 16 ഡിഗ്രിയും മസ്കത്ത്, ഖസബ് എന്നിവിടങ്ങളിൽ 18 ഡിഗ്രിയും രേഖപ്പെടുത്തി. സൊഹാറിൽ 19 ഡിഗ്രിയും സൂറിൽ 20 ഡിഗ്രിയുമായിരുന്നു താപനില. ജബൽ ശംസ്, ജബൽ അഖ്ദർ എന്നിവിടങ്ങളിൽ താപനില കുറയുന്നത് വിനോദസഞ്ചാരികെള ആകർഷിക്കാൻ കാരണമാകും. ഇവിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിക്ക് താഴെ വരെ രേഖപ്പെടുത്താറുണ്ട്.
ഇവ ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികൾ ജബൽ ശംസിലും ജബൽ അഖ്ദറിലും എത്താറുണ്ട്. ഒമാനിലെ നിലവിലെ കാലാവസ്ഥ വിനോദസഞ്ചാരത്തിന് ഏറെ യോജിച്ചതായതിനാൽ നിരവധി വിനോദ സഞ്ചാരികളാണ് ഇപ്പോൾ ഒമാനിലെത്തുന്നത്. ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സഞ്ചാരികളെ സ്വീകരിക്കാൻ സജ്ജമായി കഴിഞ്ഞു. രാജ്യത്തിെൻറ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗവും മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളില്‍ തണുപ്പു ശക്തമാകും. മസ്കത്ത്, മുസന്തം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ഒമാന്‍ കടലിലും മഴ ലഭിക്കും. വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം കാറ്റിനും സാധ്യതയുണ്ട്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടര്‍ന്നുള്ള ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
മസ്കത്ത്: മോശം കാലാവസ്ഥ നിലനിൽക്കുന്നതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് കാർഷിക-ഫിഷറീസ് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കാലാവസ്ഥ പ്രതികൂലമാവുകയാണെങ്കിൽ കടലിലിറങ്ങരുതെന്നും നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും അവരുടെ ബോട്ടുകളുടെയും കപ്പലുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണം. കടലിൽ ഇറങ്ങുേമ്പാൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.