മസ്കത്ത്: വണ്ടിചെക്ക് കേസുകളുടെ എണ്ണം രാജ്യത്ത് കുത്തനെ ഉയർന്നതായി ഒമാൻ സെൻട് രൽ ബാങ്ക്. 2017നെ അപേക്ഷിച്ച് കഴിഞ്ഞവർഷം ഇത്തരം കേസുകളുടെ എണ്ണം 9.9 ശതമാനം ഉയർന്നതായി കഴിഞ്ഞദിവസം പുറത്തിറക്കിയ സെൻട്രൽ ബാങ്കിെൻറ ഇൗ വർഷത്തെ ധനകാര്യ സുസ്ഥിരത റിപ്പോർട്ടിൽ (എഫ്.എസ്.ആർ) പറയുന്നു. കഴിഞ്ഞവർഷം 4.69 ലക്ഷം വണ്ടിചെക്ക് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടു മുൻവർഷം 4.26 ലക്ഷം കേസുകൾ ഉണ്ടായ സ്ഥാനത്താണിത്. അക്കൗണ്ടിൽ മതിയായ പണമില്ലാത്തത് ചെക്ക് മടങ്ങാനുള്ള പ്രധാന കാരണമായി തുടരുന്നു. 78.2 ശതമാനം കേസുകളിലാണ് ഇങ്ങനെ മടങ്ങിയത്. അവസാനിപ്പിച്ച അക്കൗണ്ടുകളിലേക്ക് അല്ലെങ്കിൽ നിയമപരമായി ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളിലേക്ക് എത്തിയ 12.6 ശതമാനം ചെക്കുകളും മടങ്ങി. 1.9 ശതമാനം കേസുകളിൽ എം.െഎ.സി.ആർ കോഡിങ് പ്രശ്നങ്ങളാണ് കാരണമെന്നും റിപ്പോർട്ട് പറയുന്നു.
ചെക്ക് മടങ്ങുന്ന പക്ഷം നിശ്ചിത സമയപരിധിക്കുള്ളിൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ ഒമാനി പീനൽകോഡിൽ വ്യവസ്ഥയുണ്ട്. ഇൗ സമയപരിധിക്കുള്ളിൽ പണം നിക്ഷേപിക്കാത്ത പക്ഷം ചെക്ക് ലഭിച്ചയാൾക്ക് നിയമനടപടികളിലേക്ക് കടക്കാനും വഞ്ചന തെളിയുന്ന പക്ഷം തടവും പിഴയും ശിക്ഷയായി നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒമാനിലെ ബാങ്കിങ് സംവിധാനം വഴി മൊത്തം കൈകാര്യം ചെയ്ത ചെക്കുകളുടെ എണ്ണം 2017നെ അപേക്ഷിച്ച് ഒരു ശതമാനം ഉയർന്ന് 4.7 ദശലക്ഷമായി. ചെക്കുകൾ വേഗത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വേഗത്തിൽ കൈകാര്യം ചെയ്യുക വഴി ബാങ്കിങ് സംവിധാനത്തിെൻറ കാര്യക്ഷമത വർധിക്കുകയും അക്കൗണ്ടിൽ പണം ഇല്ലാതിരിക്കുന്ന സാഹചര്യം കുറയുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.