ന്യൂനമർദം: ഒമാനിൽ മഴക്ക് സാധ്യത

മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി ഒമാനിൽ ശനിയാഴ്ച മുതൽ മഴക്ക് സാധ്യതയുണ്ട െന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.
മസ്കത്ത് അടക്കം ഒമാെൻറ ഏതാണ് ടെല്ലാ ഭാഗങ്ങളിലും ഇടിയോടെയുള്ള മഴക്കാണ് സാധ്യത. ഇൗ മഴയോടെ താപനില താഴ്ന്ന് തണുപ്പുകാലത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തെക്കൻ ഇറാൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമർദ പാത്തി ശനിയാഴ്ച മുതൽ ഒമാനെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.

തിങ്കളാഴ്ച വരെ മഴയുണ്ടാകാൻ സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിൽനിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കൻ ശർഖിയ മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്. ഒമാൻ തീരത്ത് കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. വാരാന്ത്യങ്ങളിൽ യാത്രകൾക്ക് പോകുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വാദികൾ മുറിച്ചുകടക്കരുത്. കടലിൽ പോകുന്നവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.