മസ്കത്ത്: രാജ്യത്തിന് അഭിമാന നേട്ടമായി ഒമാൻ ക്രിക്കറ്റ് ടീം അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി 20 ലോകകപ്പിലേക്ക് യോഗ്യത നേടി. യു.എ.ഇയിൽ നടക്കുന്ന യോഗ്യത ടൂർണമെൻറിൽ ബുധനാഴ്ച രാത്രി നടന്ന പ്ലേ ഒാഫ് മത്സരത്തിൽ ഹോേങ്കാങ്ങിനെ 12 റൺസിന് തോൽപിച്ചാണ് ഒമാൻ ലോകകപ്പിെൻറ ആദ്യ റൗണ്ടിലേക്ക് യോഗ്യത നേടിയത്. 14 ടീമുകൾ പെങ്കടുക്കുന്ന യോഗ്യതാ മത്സരത്തിൽ ആറു ടീമുകളാണ് യോഗ്യത നേടിയത്. ഇതിൽ ആറാമതായാണ് ഒമാൻ യോഗ്യത നേടിയത്. നമീബിയ, നെതർലൻഡ്സ്, പാപ്വന്യൂഗിനി, അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവയാണ് യോഗ്യത നേടിയ മറ്റു ടീമുകൾ.
തുടർച്ചയായ രണ്ടാം ലോകകപ്പിനാണ് ഒമാൻ യോഗ്യത നേടിയത്. ലോകകപ്പ് പ്രതീക്ഷകൾക്ക് വിജയം അത്യാവശ്യമായ ഹോേങ്കാങ്ങുമായുള്ള മത്സരത്തിൽ നിരാശജനകമായ തുടക്കമായിരുന്നു ഒമാേൻറത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ഒരു ഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്ന നിലയിലായിരുന്നു. തുടർന്ന് 50 പന്തിൽനിന്ന് 67 റൺസ് എടുത്ത ജതീന്ദർ സിങ്ങിെൻറ മികവിൽ 134 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ഒമാൻ എത്തി. ഒമ്പതു പന്തിൽനിന്ന് 26 റൺസ് എടുത്ത നസീം ഖുശിയും 17 റൺസ് എടുത്ത ആമിർ കലീമും മതിയായ പിന്തുണ നൽകി. ജതീന്ദർ ആണ് മാൻ ഒാഫ് ദി മാച്ച്. 135 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഹോേങ്കാങ്ങിെൻറ വെല്ലുവിളി 122 റൺസിൽ അവസാനിച്ചു.
23 റൺസ് വഴങ്ങി നാലു വിക്കറ്റ് എടുത്ത പേസ് ബൗളർ ബിലാൽ ഖാൻ ആണ് ഹോേങ്കാങ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഫയാസ് ഭട്ടും കാവർ അലിയും ഒമാനുവേണ്ടി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. 2020 ലോകപ്പിെൻറ പ്രാഥമിക റൗണ്ടിൽ ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾെക്കാപ്പം യോഗ്യത നേടിയ ആറ് ടീമുകളും മത്സരിക്കും. ഇതിൽനിന്ന് നാലു ടീമുകളാണ് അന്തിമ റൗണ്ടിൽ എത്തുക. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ നമീബിയയോട് 54 റൺസിന് പരാജയപ്പെട്ടതിനെ തുടർന്ന് ഒമാെൻറ ലോകകപ്പ് പ്രവേശം ആശങ്കയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.