മസ്കത്ത്: എയർ കണ്ടീഷനറുകൾക്ക് പിന്നാലെ നാല് വൈദ്യുതോപകരണങ്ങൾക്ക് കൂടി ഉൗ ർജക്ഷമതാ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങുന്നു. വൈകാതെ റഫ്രിജറേറ്ററുകൾ, വാട് ടർ ഹീറ്ററുകൾ, എൽ.ഇ.ഡി ലൈറ്റ്സ്, വാഷിങ് മെഷീൻഎന്നിവ ഉൗർജക്ഷമത മനസ്സിലാക്കി വാങ്ങാൻ ഉപഭോക്താക്കൾക്ക് സാധിക്കും. കരട് മാനദണ്ഡങ്ങൾ തയാറാക്കാൻ പരിചയ സമ്പന്നനായ സാേങ്കതിക കൺസൾട്ടൻറിനെ നിയമിക്കുന്നത് സംബന്ധിച്ച് വൈദ്യുതി റഗുലേഷൻ അതോറിറ്റി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കരടിെൻറ അവലോകനത്തിന് ശേഷമാകും നാല് ഉപകരണങ്ങളുടെയും ഉൗർജക്ഷമത സംബന്ധിച്ച ദേശീയ തല മാനദണ്ഡങ്ങൾ പുറത്തിറക്കുക. ഒമാനിലെ വിവിധ മേഖലകളിൽ ഉൗർജക്ഷമതയുടെ പ്രാധാന്യം ഏറി വരുന്നതായി വൈദ്യുതി റെഗുലേഷൻ അതോറിറ്റി വക്താവ് പറഞ്ഞു. ഉൗർജക്ഷമത സംബന്ധിച്ച സർക്കാർ പദ്ധതികൾ നേരിട്ട് നടപ്പാക്കിയും വിവിധ സർക്കാർ ഏജൻസികളുടെ ദേശീയ തലത്തിലുള്ള പിന്തുണ നൽകിയും ഇൗ മേഖലയിൽ അതോറിറ്റി നിരവധി കാൽവെപ്പുകൾ നടത്തിയിട്ടുണ്ട്.
ഉൗർജക്ഷമതയുള്ള വൈദ്യുതോൽപന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ഇൗ മേഖലയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ്. വ്യവസായ വാണിജ്യ മന്ത്രാലയവുമായി ചേർന്നാണ് ഇതു നടപ്പിൽവരുത്തുന്നത്. നിയമിക്കാൻ പോകുന്ന സാേങ്കതിക കൺസൾട്ടൻറ് സ്റ്റാൻഡഡൈസേഷൻ ആൻഡ് മെട്രോളജി ഡയറക്ടറേറ്റ് ജനറലുമായി ചേർന്നാണ് കരട് മാനദണ്ഡങ്ങൾ തയാറാക്കുക. കരട് രൂപം പൊതുജനങ്ങൾക്കും ഉപകരണ നിർമാണ കമ്പനികളുമായി ബന്ധപ്പെട്ടവർക്കും ലഭ്യമാകും. ഇവരുടെയെല്ലാം അവലോകന ശേഷം സാധ്യമാകുന്ന മാറ്റങ്ങൾ വരുത്തിയ ശേഷമാകും നാഷനൽ ഒമാനി സ്റ്റാൻഡേഡ് എന്നറിയപ്പെടുന്ന അന്തിമ പതിപ്പ് പുറത്തിറക്കുകയെന്ന് വൈദ്യുതി െറഗുലേഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ജൂലൈ അവസാനം മുതലാണ് ഒമാൻ എയർ കണ്ടീഷനറുകൾക്ക് ഉൗർജക്ഷമതാ ലേബലുകൾ നിർബന്ധമാക്കിയത്. ഗൾഫ് സ്റ്റാൻഡഡൈസേഷൻ ഒാർഗനൈസേഷെൻറ മാനദണ്ഡങ്ങളാണ് എയർ കണ്ടീഷനറുകൾക്ക് നിർബന്ധമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.