മത്ര: ബോർഡിങ് പാസെടുത്ത് ഉറങ്ങിപ്പോയതിനെ തുടർന്ന് കണ്ണൂർ സ്വദേശിയുടെ യാത്ര മുടങ്ങി. മസ്കത്ത് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
മത്രയില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന കണ്ണൂർക്കാരനാണ് വലിയ അമളി പറ്റിയത്. ശനിയാഴ്ച രാത്രിക്കുള്ള മസ്കത്ത്-കണ്ണൂര്‍ ഗോ എയറിന് പോകാനായി കൃത്യസമയത്തിനും മുേമ്പ ഇദ്ദേഹം വിമാനത്താവളത്തിലെത്തി. ചെക്ക് ഇൻ ചെയ്ത് ബോർഡിങ് പാസ് വാങ്ങിയ ശേഷം ലോഞ്ചിലിരുന്ന് ഒന്നു മയങ്ങിപ്പോയതാണ് വിനയായത്.
ആളെ വിമാനത്താവളത്തിലെത്തിച്ച സുഹൃത്ത് നാട്ടിലെത്തിയ വിവരത്തിന് കാളൊന്നും കിട്ടാത്തതിനെതുടർന്ന് സംശയം തോന്നി നാട്ടിലേക്ക് വിളിച്ചന്വേഷിച്ചപ്പോഴാണ് ആള് എത്തിയിട്ടില്ലെന്ന കാര്യം അറിയുന്നത്. പിന്നെ കക്ഷിയുടെ നമ്പറില്‍ വിളിച്ചപ്പോഴാകെട്ട നമ്പർ സ്വിച്ച് ഒാഫും.
സുഹൃത്തുക്കളൊക്കെ ആദ്യമൊന്ന് അമ്പരന്നു. പിന്നെയാണ് ഉറങ്ങിപ്പോയെന്നും എയര്‍പോർട്ടില്‍തന്നെ ഉണ്ടെന്നതും അറിഞ്ഞത്. പിന്നീട് സീബിലെ സുഹൃത്തിെൻറ താമസസ്ഥലത്തേക്ക് പോയ ഇദ്ദേഹം 51 റിയാൽ മുടക്കി പുതിയ ടിക്കറ്റിൽ ഞായറാഴ്ച രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്ക് പോയി. ബോർഡിങ് പാസ് എടുത്താൽ കയറ്റാതെ വിമാനം പോകില്ലെന്ന ധാരണയാണ് ഇതോടെ തിരുത്തേണ്ടി വന്നതെന്ന് ഇേദ്ദഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.