മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പരിശോധനക്ക് ആധുനിക സംവ ിധാനങ്ങൾ നടപ്പാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി വാർത്ത വിനിമയ ഗതാഗത മന്ത്രി അഹ മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി അറിയിച്ചു. പുതിയ സാേങ്കതിക വിദ്യകൾ നടപ്പാക്കുന്നതിനാ യുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. മുഖം തിരിച്ചറിയൽ സംവിധാനം, കണ്ണ് സ്കാനിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. പരീക്ഷണാടിസ്ഥാനത്തിൽ ചില വിമാനങ്ങളിലെ യാത്രക്കാർക്ക് മാത്രമാണ് ആദ്യം നടപ്പാക്കുക. ക്രമേണ മുഴുവൻ യാത്രക്കാർക്കും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ മസ്കത്ത് വിമാനത്താവളം വിനോദാത്മകമായ ടൂറിസം ഹബ്ബായി വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തിെൻറ കടൽതട പ്രദേശത്ത് ലോകോത്തര നിലവാരമുള്ള കടൽതീരമാക്കി മാറ്റുന്നതിനുള്ള വൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ്.
ഇതിെൻറ പ്രധാന കരാറുകാരെയും മാർക്കറ്റിങ് വിഭാഗത്തെയും അടുത്ത നവംബറിൽ പ്രഖ്യാപിക്കും. ഒമാൻ വിമാനത്താവളങ്ങളെയും തുറമുഖങ്ങളെയും അന്താരാഷ്ട്ര തലത്തിൽ കിടപിടിക്കാവുന്നയാക്കി ഉയർത്താൻ പദ്ധതികൾ തയാറാക്കുകയാണ്. ഒമാനിലെ തുറമുഖം കേന്ദ്രീകരിച്ചുള്ള പദ്ധതികൾക്ക് ‘അസിയാദ്’ മേൽനോട്ടം വഹിക്കും. ഫ്രീ ഇക്കണോമിക് സോണുകൾ നിർമിക്കാനും സർക്കാറിന് പദ്ധതിയുണ്ട്. മത്സ്യം, മരുന്നുകൾ എന്നിവയും ഇറക്കുമതി ചെയ്യാനും പിന്നീടവ വീണ്ടും കയറ്റിയയക്കാനുമുള്ള പദ്ധതികളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മത്ര തുറമുഖത്തിെൻറ വികസനത്തിന് സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഒമാനിലെ ഏറ്റവും വലിയ ചരക്ക് തുറമുഖമായിരുന്നു മത്ര.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഒമാനിലേക്ക് ആവശ്യമായ എല്ലാ ചരക്കുകളും ഇവിടെയാണ് ഇറക്കിയിരുന്നത്. എന്നാൽ, മത്ര വിനോദസഞ്ചാര തുറമുഖമാക്കി മാറ്റിയതോടെ ചരക്ക് ഇറക്കുമതി സുഹാർ തുറമുഖത്തേക്ക് മാറ്റുകയായിരുന്നു. മത്ര തുറമുഖം വിനോദസഞ്ചാര തുറമുഖമാക്കി മാറ്റിയതോടെ മത്രക്കും വൻ വളർച്ചയാണുണ്ടായത്. കൂടുതൽ സൗകര്യങ്ങൾ വന്നതോടെ മത്ര തുറമുഖത്തെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന നിരവധി വിനോദസഞ്ചാര കപ്പലുകൾ മത്ര തുറമുഖത്തെത്തി. ഇത്തരം കപ്പലുകളിൽ സീസൺ കാലത്ത് ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണെത്തുന്നത്. ഇത് മത്ര മേഖലയുടെ വികസനത്തിനും വളർച്ചക്കും വഴിതെളിയിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.