മസ്കത്ത്: വ്യാജ പച്ചമരുന്നുകളുടെയും ആയുർവേദ ഉൽപന്നങ്ങളുടെയുമടക്കം വിൽപന ഒമാൻ വിപണിയിൽ വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമങ്ങൾ വഴ ിയാണ് ഇത്തരം നിരവധി ഉൽപന്നങ്ങളുടെ പ്രചാരണവും വിൽപനയും നടക്കുന്നതെന്നും ആരോ ഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പ്രകൃതിദത്ത ഉൽപന്നങ്ങൾകൊണ്ടുണ്ടാക്കിയതിനാൽ ആരോഗ്യത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്നും സുരക്ഷിതമാണെന്നും പറഞ്ഞാണ് ഇത്തരം ‘വ്യാജന്മാ’രുടെ പരസ്യവാചകങ്ങൾ. പരിശോധനയിൽ പ്രകൃതിദത്ത ഉൽന്നങ്ങൾകൊണ്ട് ഉണ്ടാക്കിയതെന്ന് പറഞ്ഞുള്ള പല മരുന്നുകളിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
രാസവസ്തുക്കളുണ്ടെന്ന് ഉപഭോക്താക്കളെ അറിയിക്കാതെയാണ് ഇത്തരം മരുന്നുകൾ കച്ചവടം നടത്തുന്നത്. വാണിജ്യ വഞ്ചനയിൽ പെടുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ. റോയൽ ഡിക്രി 35/2015 പ്രകാരമുള്ള ഫാർമക്കോളജി ആൻഡ് ഫാർമസ്യൂട്ടിക്കൽ എസ്റ്റാബ്ലിഷ്മെൻറ് പ്രഫഷൻ സംബന്ധിച്ച നിയമത്തിെൻറ വ്യവസ്ഥകളുടെ ലംഘനംകൂടിയാണ് ഇത്. അതിനാൽ ഇത്തരം വ്യാജ മരുന്നുകൾ വിൽപന നടത്തുന്നവർക്ക് നിയമപരമായ ഉത്തരവാദിത്തംകൂടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം ഉൽപന്നങ്ങൾ ഒരു കാരണവശാലും വാങ്ങരുതെന്ന് മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് വ്യക്തമായ മെഡിക്കൽ നിർദേശങ്ങളോടെ മാത്രമേ മരുന്നുകൾ വാങ്ങാൻ പാടുള്ളൂവെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.