ദുരിതക്കടലിൽനിന്ന് മോചനം : മുസ്തഫയും കുടുംബവും നാട്ടിലെത്തി

മസ്കത്ത്: സ്പോൺസർമാരുടെ അനാസ്ഥയും പിടിവാശിയും കാരണം വർഷങ്ങളായി ജീവിതം ഇ രുട്ടിലായ മലപ്പുറം ആനക്കയം സ്വദേശി മുസ്തഫയും കുടുംബവും ഒടുവിൽ കഴിഞ്ഞദിവസം നാടണ ഞ്ഞു. ബർക്കയിലെ കേരള വിഭാഗം പ്രവർത്തകരായ രാജീവ്, നൗഫൽ, ഹാറൂൺ റഷീദ്, ദിലീപ്, അനിൽ, ന വാസ്, സുനീഷ്, വേണു എന്നിവർക്കൊപ്പം മുസ്തഫയുടെ നാട്ടുകാരായ ചിലരുടെയും പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഇവർക്ക് മടങ്ങാൻ സാധിച്ചത്. 22 വർഷം മുമ്പ് ഒമാനിലെത്തിയ മുസ്തഫക്ക് ആദ്യം ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. പിന്നീട് സ്വന്തമായി ചെറിയ സംരംഭം തുടങ്ങി. മുസ്തഫയുടെ വിസ പുതിയ സ്പോൺസർക്ക് കീഴിലേക്ക് മാറ്റിയെങ്കിലും ഭാര്യയുടെയും മക്കളുടേതും പഴയ ആൾക്ക് കീഴിൽ തുടർന്നു.

എന്നാൽ, പുതിയ സ്പോൺസർ മുസ്തഫയെ ബ്ലോക്ക് ആക്കിയതോടെ കുട്ടികൾക്ക് പാസ്പോർട്ട് എടുക്കാനും വിസ അടിക്കാനും കഴിയാതെ വന്നു. ഇതിനിടെ പഴയ സ്പോൺസർ വീണ്ടും രംഗത്തെത്തി പുതിയ സ്ഥാപനം തുടങ്ങാനും വിസ അടിക്കാമെന്നും പറഞ്ഞു. ഇതേതുടർന്ന് പണം പുതിയ സ്ഥാപനത്തിനായി മുടക്കിയെങ്കിലും വിസ അടിച്ചില്ല. ഇതോടെ, മാനസികമായി തകർന്ന മുസ്തഫയുടെ ശരീരത്തിെൻറ വലതുവശം പൂർണമായി തളരുകയും സംസാരശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. ബർക്കയിലെ കൊച്ചു വീട്ടിലായിരുന്നു താമസം. പലരുടെയും സഹായത്താൽ നടത്തിയ ചികിത്സയിലൂടെ വലതുകൈയുടെ സ്വാധീനം ഏറക്കുറെ തിരിച്ചുകിട്ടി. സഹേദരൻ കുഞ്ഞിമൊയ്തീെൻറയും മറ്റു പലരുടെയും സഹായത്താലായിരുന്നു നിത്യവൃത്തി കഴിച്ചിരുന്നത്.

ഇതിനിടെ മുസ്തഫയുടെയും ഭാര്യയുടെയും വിസയുടെയും പാസ്പോർട്ടിെൻറയും കാലാവധി കഴിയുകയും ചെയ്തു. ഇതിനിടെ കുഞ്ഞിമൊയ്തീെൻറ ജോലി നഷ്ടപ്പെട്ടത് ഇരുട്ടടിയായി. സ്‌കൂൾ ഫീസ് നൽകാനാകാതെ മൂത്തമകൻ പഠനം നിർത്തി. പത്തുമാസം മുമ്പാണ് മുസ്തഫ പ്രവാസിക്ഷേമ നിധി ബോർഡ് ഡയറക്ടർ പി.എം. ജാബിറിനെ വിളിക്കുന്നത്. തുടർന്ന് ജാബിറിെൻറ നിർദേശ പ്രകാരം സാമൂഹിക പ്രവർത്തകർ കുടുംബത്തെ ഒാപൺഹൗസിൽ ഹാജരാക്കിയെങ്കിലും എംബസി നിലപാട് അനുകൂലമായിരുന്നില്ല. ആവശ്യമായ രേഖകളില്ലാതെ കുട്ടികൾക്ക് പാസ്പോർട്ടോ എമർജൻസി സർട്ടിഫിക്കറ്റോ നൽകാനാകില്ലെന്നായിരുന്നു എംബസി പറഞ്ഞത്. മുസ്തഫയുടെ മൂന്നു കുട്ടികളുടെ പാസ്പോർട്ട് എടുക്കാൻ ജനന സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. റുസ്താഖിലെ സാമൂഹിക പ്രവർത്തകൻ ദിലീപിെൻറ ശ്രമഫലമായി അവ സംഘടിപ്പിച്ചെങ്കിലും എമിഗ്രേഷൻ സർട്ടിഫിക്കറ്റില്ലാതെ ഔട്ട് പാസ് നൽകാനാകില്ലെന്ന് എംബസി ആദ്യം പറഞ്ഞു.

പിന്നീട് ആശുപത്രി അധികൃതർ നൽകിയ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ ഔട്ട് പാസ് നൽകി. എമിഗ്രേഷനിൽ അടക്കാനുള്ള കനത്ത പിഴയും വാടകയുമൊക്കെയായിരുന്നു അടുത്ത വെല്ലുവിളി. മുസ്തഫയുടെ അവസ്ഥ മനസ്സിലാക്കി എമിഗ്രേഷൻ അധികൃതർ കുറവ് നൽകിയെങ്കിലും മൂവായിരം റിയാലാണ് അടക്കേണ്ടിവന്നത്. സുമനസ്സുകളുടെ കാരുണ്യത്താലാണ് തുക സ്വരൂപിച്ചത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് റീജനൽ മേധാവി കെ. നജീബ് മുസ്തഫയുടെയും കുടുംബത്തിെൻറയും യാത്രാ ചെലവ് ഏറ്റെടുത്തു. കഴിഞ്ഞയാഴ്ചയാണ് ആദ്യം മടക്കയാത്ര തീരുമാനിച്ചിരുന്നത്. വിമാനത്താവളത്തിൽ എത്തിയെങ്കിലും നേരത്തേ ഉണ്ടായിരുന്ന ഗതാഗത നിയമ ലംഘന പിഴ മൂലം യാത്ര മുടങ്ങി. വർഷങ്ങൾ പഴക്കമുള്ളതിനാൽ പിഴ വലിയ സംഖ്യ ആയിരുന്നു. ഏറെ പണിപ്പെട്ടാണ് ആ തുകയും കണ്ടെത്തിയതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ഒടുവിൽ ചൊവ്വാഴ്ച രാത്രി കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് കുടുംബം മടങ്ങിയത്. ഇവരെ നാട്ടിലേക്കയക്കാൻ അഹോരാത്രം പരിശ്രമിച്ച സാമൂഹിക പ്രവർത്തകർ യാത്രയയക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.