മസ്കത്ത്: ബാങ്ക് ജീവനക്കാരെന്ന വ്യാജേന ടെലിഫോൺ വഴി ബന്ധപ്പെട്ട് പണം കവർന്ന കേ സുകളിൽ പ്രതികളായ ഏഴു വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയി ച്ചു. ഏഷ്യൻ വംശജരാണ് പിടിയിലായത്. സ്വദേശികളുടെയും വിദേശികളുടെയും പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് വിവരം പുതുക്കി നൽകാൻ പറഞ്ഞ് ബാങ്ക് ഉപഭോക്താക്കൾക്ക് എസ്.എം.എസ് അയക്കുകയാണ് പ്രതികൾ ആദ്യം ചെയ്യുക. അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തിയ ശേഷം പണം പിൻവലിക്കുകയും ചെയ്യും. നിരവധി മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
സന്ദേശങ്ങൾ പിന്തുടർന്ന് പ്രതികളെ കണ്ടെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു. നിരവധി സിം കാർഡുകളും ഇവരിൽനിന്ന് കണ്ടെടുത്തു. ഫോണുകളിൽനിന്ന് ആളുകൾക്ക് അയക്കാൻ ടൈപ് ചെയ്തുവെച്ച മെസേജുകളും കണ്ടെത്തി. പിടിയിലായവർക്കെതിരെ നിയമ നടപടികൾ നടന്നുവരുകയാണെന്നും ആർ.ഒ.പി അറിയിച്ചു. ഒാൺലൈൻ, ഒാഫ്ലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അക്കൗണ്ട് വിവരങ്ങൾ ചോദിച്ചും മറ്റും വരുന്ന ടെലിഫോൺ കാളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.