മസ്കത്ത്: കരകൗശല-കൈത്തൊഴിൽ രംഗത്ത് മികവും പൈതൃകവുമുള്ള ആഗോള നഗരങ്ങളുടെ പട് ടികയിൽ ബഹ്ലയെയും ഉൾപ്പെടുത്തുന്നത് പരിഗണനയിൽ. വേൾഡ് ക്രാഫ്റ്റ് കൗൺസിലിെ ൻറ മേൽനോട്ടത്തിലാണ് പട്ടിക തയാറാക്കുന്നത്. ബഹ്ല പട്ടികയിൽ ഇടംപിടിക്കുന്നപക് ഷം ജി.സി.സി രാജ്യങ്ങളിൽ ഇൗ സ്ഥാനം സ്വന്തമാക്കുന്ന ആദ്യ നഗരമെന്ന ബഹുമതിയും കരസ്ഥ മാക്കും. നിലവിൽ ഏഷ്യ-പസഫിക് മേഖലയിൽനിന്ന് 27 നഗരങ്ങളാണ് കരകൗശല നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ പത്ത് നഗരങ്ങളും ഇറാനിലാണ്. ലെബനോൺ, ജോർഡൻ, ഫലസ്തീൻ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് അറബ് രാജ്യങ്ങൾ. ഇന്ത്യയിൽനിന്ന് തമിഴ്നാട്ടിലെ മാമല്ലാപുരവും രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരുമാണ് പട്ടികയിലുള്ളത്.
ദാഖിലിയ ഗവർണറേറ്റിലെ ബഹ്ല മൺപാത്ര നിർമാണ രംഗത്ത് നൂറ്റാണ്ടിെൻറ പഴക്കമുള്ള നഗരമാണ്. വേൾഡ് ക്രാഫ്റ്റ് കൗൺസിലിെൻറ അന്താരാഷ്ട്ര സാംസ്കാരിക-സാമൂഹിക കരകൗശല മാനദണ്ഡങ്ങൾ പാലിച്ചതിെൻറ അടിസ്ഥാനത്തിലാണ് ബഹ്ലയെ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നോമിനേറ്റ് ചെയ്തത്. നോമിനേഷെൻറ അടിസ്ഥാനത്തിലുള്ള ഫീൽഡ്തല വിശകലനത്തിന് വേൾഡ് ക്രാഫ്റ്റ് കൗൺസിൽ അംഗങ്ങൾ ഇൗ മാസം 21, 22 തീയതികളിൽ ഒമാൻ സന്ദർശിക്കുന്നുണ്ട്. വേൾഡ് ക്രാഫ്റ്റ് കൗൺസിൽ ഏഷ്യ പസഫിക് റീജിയൻ പ്രസിഡൻറ് ഡോ. ഗാഥ ഹിജ്ജാവിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ അന്താരാഷ്ട്ര ജൂറി അംഗങ്ങളും കരകൗശല വിദഗ്ധരും ഉണ്ടാകും.
ദാഖിലിയ ഗവർണറേറ്റിലെ കരകൗശല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന സംഘം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബഹല ഒയാസിസിന് ഒപ്പം സലൂത്ത് പൈതൃക കേന്ദ്രവും സംഘം സന്ദർശിക്കും.
നിരവധി പരമ്പരാഗത-കരകൗശല വ്യവസായങ്ങളുള്ള സ്ഥലമാണെങ്കിലും മൺപാത്ര നിർമാണത്തിനാണ് ബഹ്ല പേരുകേട്ടത്. നൂറ്റാണ്ടുകളായി പ്രശസ്തമാണ് ഇവിടത്തെ മൺപാത്ര നിർമാണ വ്യവസായം.
ബഹ്ല ഒയാസിസാണ് മൺപാത്ര നിർമാണത്തിെൻറ പ്രധാന കേന്ദ്രങ്ങളിലൊന്ന്. ബഹ്ലയിലെ മൺപാത്ര നിർമാണ രീതി ഒമാനിലെ മറ്റിടങ്ങളിൽ ഉൽപാദിപ്പിക്കുന്നവയിൽനിന്ന് വേറിട്ടുനിന്നിരുന്നതായി പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു.
ബഹ്ലയുടെ പാരമ്പര്യവും പൈതൃകവും വരുംകാലങ്ങളിലും നിലനിർത്തുന്നതിനായി ബഹ്ലയിൽ മൺപാത്ര, സെറാമിക് പാത്രങ്ങളുടെ നിർമാണത്തിന് പരിശീലനം നൽകാൻ 1976ൽ പ്രത്യേക കേന്ദ്രം സ്ഥാപിച്ചിരുന്നു. സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ് ബഹ്ലയിലെ മൺപാത്ര നിർമാണ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.