മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബിൽ പുസ്തകോത്സവം ഇൗമാസം 24 മുതൽ 27വരെ നടക്കും. ഇന്ത്യ ൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ അൽബാജ് ബുക്സുമായി ചേർന്നാണ് വായനയുടെ വിരുന് നൊരുക്കുന്നത്. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കുന്ന ‘ബുക്ക് ഫെസ്റ്റ് 2019’ൽ ഇരുനൂറിലധികം പ്രസാധകരുടെ ഒരു ലക്ഷത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങ ൾ പ്രദർശനത്തിന് ഉണ്ടാകും. ഫിക്ഷൻ, നോൺ ഫിക്ഷൻ, അക്കാദമിക് ബുക്സ്, സ്റ്റഡി ഗൈഡ്സ ്, കുക്കറി പുസ്തകങ്ങൾ, ക്രാഫ്റ്റ്-കളറിങ് പുസ്തകങ്ങൾ, ചാർട്ടുകൾ തുടങ്ങിയവ ഉൾപ്പെടെയാണിത്.
ഇംഗ്ലീഷ്, അറബിക് പുസ്തകങ്ങൾക്ക് പുറമെ ഹിന്ദി, മലയാളം, തമിഴ്, ഗുജറാത്തി തുടങ്ങി 12 ഇന്ത്യൻ ഭാഷകളിലുള്ള പുസ്തകങ്ങളും ഉണ്ടാകും. കേരളത്തിൽനിന്ന് ഡി.സി ബുക്സ് അടക്കം പ്രസാധകരുടെ സാന്നിധ്യവുമുണ്ടാകും. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ സോഷ്യൽക്ലബിൽ പുസ്തകോത്സവം നടക്കുന്നത്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇൗ വർഷത്തെ പുസ്തകോത്സവമെന്ന് ഇന്ത്യൻ എംബസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ പറഞ്ഞു.
രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് പ്രവേശന സമയം. 24ന് രാത്രി എട്ടിനാണ് ഉദ്ഘാടനം. സുൽത്താെൻറ ഉപദേശകനായ ഡോ. മുഹമ്മദ് അൽ സുബൈറും ഇന്ത്യൻ അംബാസഡർ മുനു മഹാവറും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുക. കുട്ടികളുടെയും മുതിർന്നവരുടെയും വായനാശീലത്തെ വളർത്തിയെടുക്കുന്ന വാർഷിക പരിപാടിയായി പുസ്തകോത്സവം മാറിയത് സന്തോഷകരമാണെന്നും ഡോ. സതീഷ് നമ്പ്യാർ പറഞ്ഞു.
കഴിഞ്ഞവർഷം സംഘടിപ്പിച്ച പുസ്തകോത്സവത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്തലി പറഞ്ഞു.
പുസ്തകോത്സവത്തിെൻറ ഭാഗമായി പ്രമുഖ പരിശീലകനും മോട്ടിവേഷനൽ സ്പീക്കറുമായ അലി അൽ ഫറായിയുടെ ക്ലാസ് അടക്കം പരിപാടികൾ സംഘടിപ്പിക്കും. 26ന് വൈകീട്ട് ആറിനാണ് ക്ലാസ്. കുട്ടികൾക്കായി കളറിങ് മത്സരം, കവിത പാരായണം, പ്രസംഗ മത്സരം, പ്രബന്ധരചന മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളിൽ പെങ്കടുക്കാൻ ഇൗമാസം 22ന് മുമ്പ് ഇന്ത്യൻ സോഷ്യൽക്ലബ് റിസപ്ഷനിൽ പേര് രജിസ്റ്റർ ചെയ്യണം. മഹാത്മാഗന്ധിയുടെ അഞ്ചു മീറ്റർ ഉയരമുള്ള പെയിൻറിങ്ങും പരിപാടിയിൽ അനാവരണം ചെയ്യും. ഉണ്ണി ആർട്സ് ആണ് പെയ്ൻറിങ് തയാറാക്കുന്നത്. വാർത്ത സമ്മേളനത്തിൽ അംബാസഡർ മുനു മഹാവറും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.