മസ്കത്ത്: ന്യൂനമർദ പാത്തി ഇന്നും നാളെയും ഒമാനെ ബാധിക്കുമെന്നാണ് കാലാവസ്ഥ വിശക ലനങ്ങൾ കാണിക്കുന്നതെന്ന് ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അന്തരീക്ഷം ഭാഗികം മുതൽ പൂർണമായി വരെ മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട ഇടിയോടെയുള്ള മഴക്ക് സാധ്യതയുണ്ട്. മുസന്ദം, അൽ ബുറൈമി, ദാഹിറ, ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളിലാണ് മഴക്ക് സാധ്യത. കടലും സാമാന്യം പ്രക്ഷുബ്ധമായിരിക്കും. ഒമാൻ ഉൾക്കടൽ, മുസന്ദം, ദോഫാർ തീരങ്ങളിൽ തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മഴയുള്ള സമയത്ത് വാദികൾ നിറഞ്ഞൊഴുകാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.
കടലിൽ ഇറങ്ങുന്നതിന് മുമ്പും ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വാർത്തകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥ വ്യതിയാനത്തിെൻറ ഫലമായുള്ള കനത്ത മഴയിലും കാറ്റിലും ഇറാനിലെ ഫാർസ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 19 പേർ മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി ബഹ്റൈനിലും ഖത്തറിലും സൗദി അറേബ്യയിലും യു.എ.ഇയിലുമായി ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് അക്യുവെതറിലെ കാലാവസ്ഥ നിരീക്ഷകനായ ജേസൺ നിക്കോളാസ് അറിയിച്ചു. ഒമാെൻറ വിവിധ ഭാഗങ്ങളിലും തെക്കൻ സൗദി അറേബ്യയിലും ബുധൻ, വ്യാഴം ദിവസങ്ങളിലും മഴയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.