മസ്കത്ത്: ഒ.െഎ.സി.സിയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ മടിയില്ലെന്ന് മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസ്. കോൺഗ്രസ് പോഷക സംഘടനകൾ വെവ്വേറെ പ്രവർത്തിക്കു ന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. തങ്ങളുടേതാണ് മാതൃസംഘടന. അതിനാൽ, ഇതുസംബന്ധിച്ച ചർച്ചകൾക്ക് ഒ.െഎ.സി.സി മുന്നോട്ടുവരണം. ഒമാനിൽ താമസിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് അനുഭാവികൾ ഒരു കുടക്കീഴിൽ വരണമെന്നതാണ് തങ്ങളുടെ ആഗ്രഹം. ഉത്തരേന്ത്യൻ മുഖമായിരിക്കണം ഇൗ കൂട്ടായ്മയുടെ നേതൃസ്ഥാനത്തേക്ക് വരേണ്ടതെന്നും മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസ് രക്ഷാധികാരി ഉമർ എരമംഗലം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസിെൻറ രജത ജൂബിലിയാഘോഷത്തിെൻറ ഭാഗമായാണ് വാർത്താസമ്മേളനം നടന്നത്.
എം.പി.സി.സി നിലവിൽ വന്ന് 25 വർഷം പൂർത്തിയാകുന്നതിെൻറ ഭാഗമായുള്ള ആഘോഷ പരിപാടി ‘രാഗപ്രിയ നൈറ്റ്സ്’ ശനിയാഴ്ച വൈകീട്ട് ആറരക്ക് അൽ ഫലാജ് ഹോട്ടലിൽ നടക്കും. കവിയും വാഗ്മിയുമായ ആലേങ്കാട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൊല്ലം ഷാഫി, താജുദ്ദീൻ വടകര, അന്ന അജി, മുഹമ്മദ് റിസ്വാൻ എന്നിവരുടെ ഗാനമേളയും ചലച്ചിത്ര താരം ആൻ മരിയയുടെ നൃത്തവും ഉണ്ടായിരിക്കും. മസ്കത്തിലെ കലാപ്രതിഭകളുടെ നൃത്തപരിപാടികളും ആഘോഷ ഭാഗമാണ്. എം.പി.സി.സി സുവനീർ പ്രകാശനവും ചടങ്ങിൽ നടക്കും. എം.പി.സി.സി പ്രസിഡൻറ് ഷരീഫ് മാന്നാർ, സെക്രട്ടറി ജോസഫ് വലിയ വീട്ടിൽ, പ്രോഗ്രാം കൺവീനർ ജിജി പുതുപ്പറമ്പിൽ, ഭാരവാഹികളായ മൊയ്തു വെങ്ങിലാട്ട്, റോഷൻ തോമസ്, സിറാജ് തലശ്ശേരി, അഫ്സൽ എടവണ്ണ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.