മസ്കത്ത്: ഖരീഫ് സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ. സീസൺ ആരംഭിച്ച ജൂൺ 21 മുതൽ കഴിഞ്ഞ 18 വരെയുള്ള നാലാഴ്ച കാലത്ത് ദോഫാറിൽ എത്തിയത് 1,01,516 പേരാണ്. മുൻവർഷത്തേക്കാൾ 26.7 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. ഇതിൽ തന്നെ മഴ കൂടുതൽ സജീവമായി താഴ്വാരങ്ങളും മലനിരകളും പച്ചപ്പണിഞ്ഞ നാലാമത്തെ ആഴ്ചയിലാണ് കൂടുതൽ പേരും എത്തിയത്, 41,152 പേർ. കഴിഞ്ഞ വർഷം സമാന സമയത്ത് 55,612 പേർ എത്തിയ സ്ഥാനത്താണിത്. മൂന്നാമത്തെ ആഴ്ചയിൽ എത്തിയതാകെട്ട 21,110 പേരാണെന്നും കണക്കുകൾ പറയുന്നു. മുൻ വർഷങ്ങളിൽ പെരുന്നാൾ അവധിക്ക് ശേഷം ജി.സി.സി സഞ്ചാരികൾ കൂടുതലായി എത്താറുള്ളതാണ്.
എന്നാൽ, ഇത്തവണ ജി.സി.സി സഞ്ചാരികളുടെ എണ്ണത്തിൽ 19.3 ശതമാനത്തിെൻറയും ഏഷ്യൻ വംശജരുടെ എണ്ണത്തിൽ 31.4 ശതമാനത്തിെൻറയും മറ്റ് അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 4.1 ശതമാനത്തിെൻറയും കുറവുണ്ടായി. ഇതുവരെ എത്തിയതിൽ 53 ശതമാനം പേരും ഒമാനികൾ തന്നെയാണ്.
സീസൺ തുടങ്ങി നാലാമത്തെ ആഴ്ചയിലെ കണക്കെടുക്കുേമ്പാൾ ഒമാനി സഞ്ചാരികളുടെ എണ്ണത്തിൽ 30.3 ശതമാനത്തിെൻറയും മറ്റു രാജ്യക്കാരുടേതിൽ 9.5 ശതമാനത്തിെൻറയും കുറവുണ്ട്. മൊത്തം സഞ്ചാരികളിൽ ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുള്ളവരുടെ എണ്ണം 51,045ൽ നിന്ന് 37,078 ആയി കുറഞ്ഞതായും കണക്കുകൾ പറയുന്നു. യാത്രാമാർഗങ്ങൾ വിശകലനം ചെയ്യുേമ്പാൾ ആഭ്യന്തര വിമാന സർവിസുകളിൽ എത്തിയവരുടെ എണ്ണത്തിൽ 25.1 ശതമാനത്തിെൻറ വർധനവാണ് ഉണ്ടായത്.
അതേ സമയം, അന്താരാഷ്ട്ര സർവിസുകളിൽ എത്തിയവരുടെ എണ്ണത്തിലാകെട്ട 2.4 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. കരമാർഗം എത്തിയവരുടെ എണ്ണം 30.5 ശതമാനവും കുറഞ്ഞു. സീസൺ തുടങ്ങിയ ജൂൺ 21നാരംഭിച്ച കണക്കെടുപ്പ് സെപ്റ്റംബർ 21 വരെയാണ് നീണ്ടുനിൽക്കുക. ഇത് തുടർച്ചയായ 14ാം വർഷമാണ് കണക്കെടുപ്പ് നടക്കുന്നത്. സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ട് എന്നത് വാസ്തവമാണെന്ന് സലാലയിലെ വ്യാപാരികളും പറയുന്നു. ഇൗ മാസം അവസാനത്തോടെ സ്ഥിതിഗതികൾ മാറുമെന്നാണ് ഇവിടത്തുകാരുടെ പ്രതീക്ഷ. ശമ്പളം ലഭിക്കുന്നതോടെ കൂടുതൽ സ്വദേശി, ജി.സി.സി സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. ഇന്നാരംഭിക്കുന്ന വാരാന്ത്യ അവധിക്കൊപ്പം ദേശീയ ദിന അവധികൂടി എത്തുന്നതോടെ ഇന്ത്യക്കാരടക്കം വിദേശികൾ കൂടുതലായി എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.