മസ്കത്ത്: സുവൈഖിൽ വൻകിട കടൽ കൃഷിയിട പദ്ധതി വരുന്നു. കടലിൽ കൃത്രിമ പാറക്കെട്ടുകൾ സ്ഥാപിച്ച് അവയിൽ മത്സ്യങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുകയാണ് ചെയ്യുക. 2.6 ദശലക്ഷം ഒമാനി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ആർട്ടിഫിഷ്യൽ മറൈൻ റീഫ് ഫാം പദ്ധതിയുടെ ധാരണാപത്രം കാർഷിക ഫിഷറീസ് മന്ത്രാലയം ഒപ്പിട്ടു. തെക്കൻ കൊറിയയിലെ ഹജേവോ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുമായാണ് ധാരണാപത്രം ഒപ്പിട്ടത്.
ഒമാെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ചെറുകിട പദ്ധതികൾ പ്രവർത്തിച്ചുവരുന്നുണെടന്ന് കാർഷിക ഫിഷറീസ് മന്ത്രി ഡോ. ഫുആദ് ബിൻ ജാഫർ അൽ സജ്വാനി പറഞ്ഞു. ഇത്തരം ആവാസ കേന്ദ്രങ്ങൾ മത്സ്യങ്ങളെ ആകർഷിക്കുന്നുമുണ്ട്. ഇത് മുൻനിർത്തിയാണ് വൻകിട പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. കടലിൽ 15 മുതൽ 30 മീറ്റർ വരെ ആഴത്തിലായിരിക്കും പദ്ധതി.
20 കിലോമീറ്റർ നീളവും ഏഴ് കിലോമീറ്റർ വീതിയും ഇതിന് ഉണ്ടാകും. പദ്ധതിയുടെ പൂർത്തീകരണത്തിന് രണ്ടര വർഷം സമയമെടുക്കും. മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ചെലവും പരിശ്രമവും കുറക്കാൻ ഇത് സഹായകരമാകും. സ്വദേശികൾക്ക് തൊഴിലവസരങ്ങളും ലഭിക്കും. ഒപ്പം, ലഭിക്കുന്ന മത്സ്യത്തിെൻറ അളവ് 2020ഒാടെ 4.80 ലക്ഷം ടൺ ആയി ഉയർത്തുകയും പദ്ധതിയുടെ ലക്ഷ്യമാണ്. 2013-16 കാലയളവിലായി കാർഷിക-ഫിഷറീസ് മന്ത്രാലയം ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലായി ഇത്തരം നിരവധി കൃത്രിമ മത്സ്യവളർത്തൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.