മസ്കത്ത്: ലീഗോ കട്ടകൾ ഉപയോഗിച്ച് ഒമാൻ അവന്യൂസ് മാളിൽ തീർത്ത ഏറ്റവും വലിയ പതാക ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടം നേടി. ദേശീയദിനത്തിൽ മാളിൽ നടന്ന പരിപാടിയിൽ ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി. ഒമാനി ദേശീയ പതാകയുടെ മാതൃകയിലാണ് ലോകത്തിലെ ഏറ്റവും വലിയ പതാക നിർമിച്ചത്. 4.12 മീറ്റർ നീളവും 2.33 മീറ്റർ ഉയരവുമുള്ള പതാക നിർമിക്കാൻ 1.69 ലക്ഷം ലീഗോ കട്ടകളാണ് ഉപയോഗിച്ചത്. 480- 500 കിലോക്കിടയിലാണ് പതാകയുടെ മൊത്തം ഭാരം. സ്റ്റാക് ഇവൻറ്സിൽ നിന്നുള്ള വിദഗ്ധരാണ് പതാക നിർമിച്ചത്. നവംബർ 16ന് ആരംഭിച്ച നിർമാണ ജോലികൾ ശനിയാഴ്ച രാവിലെയാണ് പൂർത്തീകരിച്ചത്. പത്തരയോടെയാണ് റെക്കോർഡ് പ്രഖ്യാപന ചടങ്ങ് നടന്നത്.
ഗിന്നസ് ബുക് പ്രതിനിധി അഹമ്മദ് ഗാബറാണ് ഗിന്നസ് റെക്കോർഡ് പ്രഖ്യാപനം നടത്തിയത്. ലോക റെക്കോർഡിന് ആവശ്യമുള്ളതിലധികം മികവോടെയാണ് പതാക തീർത്തതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഗിന്നസിെൻറ ഒൗദ്യോഗിക സർട്ടിഫിക്കറ്റ് മാൾ അധികൃതർക്ക് കൈമാറുകയും ചെയ്തു. സന്ദർശകർക്കായി ഏതാനും ദിവസങ്ങൾകൂടി പതാക മാളിൽ പ്രദർശിപ്പിക്കും. പരമ്പരാഗത ഒമാനി സംഗീത ബാൻഡിെൻറ പരിപാടി, ഒമാനി ഗായകൻ സലാഹ് അൽ സദ്ജാലി പാടി ലുലു പുറത്തിറക്കിയ സംഗീത ആൽബത്തിെൻറ പ്രകാശനം തുടങ്ങിയ പരിപാടികളും തുടർന്ന് നടന്നു. ഒമാനെ സംബന്ധിച്ച് വിശിഷ്ടമായ ദേശീയദിനത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്ന് ഒമാൻ അവന്യൂസ് മാൾ ആൻഡ് ലുലു ഗ്രൂപ് ഇൻറർനാഷനൽ ലീസിങ് ആൻറ് ഡെവലപ്മെൻറ് വിഭാഗം ജനറൽ മാനേജർ ജോജി ജോർജ് പറഞ്ഞു. കഴിഞ്ഞ 12നാരംഭിച്ച് ഇൗമാസം 30 വരെ തുടരുന്ന ‘ഒമാൻ, മൈ ഹാർട്ട്’ കാമ്പയിനിെൻറ ഭാഗമായാണ് ഏറ്റവും വലിയ പതാക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.