മസ്കത്ത്: കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി വിദേശതൊഴിലാളികൾക്ക് കർശന മാർഗനിർദേശവുമായി ഒമാൻ മാനവവിഭവശേഷി മന്ത്രാലയം. ജോലി സമയം കഴിഞ്ഞാൽ താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദേശം.
വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലുമടക്കം പൊതുസ്ഥലങ്ങളിലും മാർക്കറ്റുകളിലും അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ പോകരുതെന്ന് തൊഴിലാളികളോട് നിർദേശിക്കണമെന്ന് കാട്ടി സ്വകാര്യ കമ്പനികൾക്കും തൊഴിലുടമകൾക്കും മന്ത്രാലയം സർക്കുലർ നൽകി. തൊഴിലാളികളുെട ഒരുതരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. നിർദേശം പാലിക്കാത്തവർക്കെതിരെ നിയമ നടപടി കൈകൊള്ളുമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.