മസ്കത്ത്: നാഷന്‍സ് കപ്പ് ടൂര്‍ണമെന്റിനുള്ള ഒമാൻ ടീമിനെ പ്രഖ്യാപിച്ചു. മസ്കത്തിൽ നടത്തിയ ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയവരെ ഉൾപ്പെടുത്തിയാണ് കോച്ച് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സീനിയര്‍ താരങ്ങളായ അഹമദ് അല്‍ ഹുമൈസി, ഖാരിബ് അല്‍ സഅ്ദീ, സലാഹ് അല്‍ യഹ്യായി, മുഹ്സിന് അല്‍ ഖസാനീ, ഉമര്‍ അല്‍ മാലികീ, സാഹിര്‍ അല്‍ അഖ്റബി എന്നിവർ ടീമില്‍ ഉൾപ്പെട്ടിട്ടുണ്ട്.
ഇബ്രാഹിം അല്‍ മുഖൈനി, ഫായിസ് അല്‍ റുശൈദി, അഹമദ് അല്‍ റവാഹി എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് ഒരുക്കുന്ന ടൂര്‍ണമെന്റിനായി ടീം അടുത്ത ദിവസം മസ്കത്തിൽനിന്ന് തിരിക്കും. ജൂണ്‍ 10 മുതല്‍ 20 വരെ ഉസ്ബകിസ്താനിലും തജികിസ്താനിലുമായാണ് മത്സരങ്ങൾ നടക്കുക. ഗ്രൂപ് എയില്‍ ആതിഥേയരായ ഉസ്ബകിസ്താന്‍, തജികിസ്താന്‍, തുര്ക്മെനിസ്താന് എന്നീ ടീമുകള്‍ക്കൊപ്പമാണ് ഒമാന്‍.
പ് ബിയില്‍ ഇറാന്, കിര്ഗിസ്താന്, അഫ്ഗാനിസ്താന് എന്നീ ടീമുകളുമാണുള്ളത്. ജൂണ്‍ 11ന് ഉസ്ബകിസ്താനുമായിട്ടാണ് ആദ്യ മത്സരം. ഫിഫ റാങ്കിങ്ങിൽ ഒമാന്‍ തൊട്ടുമുന്നിലുള്ള ഉസ്ബകിസ്താൻ റെഡ്വാരിയേഴ്സിന് കടുത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക. 14ന് തജികിസ്താനെയും 17ന് തുര്‍ക്മെനിസ്താനെയും നേരിടും. ഗ്രൂപ്പുകളിലെ ആദ്യ ഒന്നാം സ്ഥാനക്കാർ കലാശക്കളിയിലേക്ക് യോഗ്യത നേടും. അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഏഷ്യ കപ്പിനുള്ള മുന്നൊരുക്കമായാണ് ഒമാൻ ടൂർണമെന്റിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.