മസ്കത്ത്: ഒാറഞ്ച്, വെള്ള ടാക്സികളിൽ മീറ്ററുകൾ സ്ഥാപിക്കുന്നത് ഇൗ വർഷം അവസാ നത്തോടെയാകുമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം വക്താവ് അറിയിച്ചു. ആദ്യഘട ്ടത്തിൽ മസ്കത്ത് ഗവർണറേറ്റിലാകും മീറ്റർ ടാക്സികൾ ഒാടിത്തുടങ്ങുക. പിന്നീട് മ റ്റു ഗവർണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. നേരത്തേ ജൂൺ മുതൽ ടാക്സികളിൽ ഒാറഞ്ച്, വെള്ള ടാക്സികളിൽ മീറ്റർ നിർബന്ധമാക്കുമെന്നാണ് അറിയിച്ചിരുന്നത്.
മീറ്റർ നിർബന്ധമാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. നടപ്പിലാക്കുന്നതിെൻറ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും. നിലവിൽ മസ്കത്തിൽ ഒാടുന്ന മുവാസലാത്ത്, മർഹബ ടാക്സികളിൽ മാത്രമാണ് മീറ്റർ സംവിധാനമുള്ളത്. മീറ്റർ നിരക്കുകൾ സംബന്ധിച്ച് കഴിഞ്ഞ വർഷം അവസാനത്തോടെ പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിൽ മാറ്റമൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു. മുന്നൂറ് ബൈസ സർവിസ് ചാർജിനൊപ്പം സഞ്ചരിക്കുന്ന ഒാരോ കിലോമീറ്ററിനും 130 ബൈസ വീതവുമായിരിക്കും നിരക്ക്. കുറഞ്ഞ ചാർജ് ഒരു റിയാലായി നിജപ്പെടുത്തിയിട്ടുണ്ട്. മീറ്റിലെ നിരക്ക് ഉയർന്നതാണെന്ന് കരുതുന്ന പക്ഷം യാത്രക്കാർക്ക് ഡ്രൈവറുമായി നിരക്ക് സംബന്ധിച്ച് ധാരണയിലെത്താനും അവസരമുണ്ടാകും.
വിദേശ വിനോദ സഞ്ചാരികളെ ടാക്സി ഡ്രൈവർമാർ പിഴിയുന്ന സാഹചര്യം ഒഴിവാക്കാൻ മീറ്റർ സമ്പ്രദായം വഴി സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറഞ്ഞ വരുമാനക്കാരായ വിദേശി തൊഴിലാളികളാണ് ടാക്സികളിലെ കൂടുതൽ യാത്രക്കാരും. ഇവർക്ക് ടാക്സി നിരക്ക് താങ്ങാൻ കഴിയാത്തതാണെന്ന് തോന്നുന്ന പക്ഷം ഡ്രൈവറുമായി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ധാരണയിൽ എത്താവുന്നതാണ്. ഇതു വഴി ടാക്സി യാത്രക്കാർ ബസുകളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.