ഐ.സി.എഫും റൂവി അല്‍ കൗസര്‍ മദ്റസയും ചേര്‍ന്നൊരുക്കിയ ‘മിഡ്നൈറ്റ് ബ്ലൂം’ പരിപാടിയിൽനിന്ന്
മസ്കത്ത്: രാത്രി വൈകുവോളം ജോലിയില്‍ തുടരുന്ന പ്രവാസികള്‍ക്ക് നബിദിനാഘോഷങ്ങളുടെ ഗൃഹാതുര അനുഭവങ്ങളും നാട്ടോര്‍മകളും പങ്കുവെച്ച ‘മിഡ്നൈറ്റ് ബ്ലൂം’ ശ്രദ്ധേയമായി. ഐ.സി.എഫും റൂവി അല്‍ കൗസര്‍ മദ്റസയും ചേര്‍ന്നൊരുക്കിയ പരിപാടി പരിസരങ്ങളിലെ റസ്റ്റാറന്റ്, കോഫി ഷോപ്പ്, ഫുഡ്സ്റ്റഫ്, ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപൂര്‍വ സംഗമമായി.
റൂവി അല്‍ ഫവാന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മദ്റസ കാലയളവില്‍ പഠിച്ച പാട്ടുകള്‍ സദസ്യര്ക്കുമുന്നില് അവതരിപ്പിച്ചത് ഗൃഹാതുര ഓര്‍മകളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയായി. വിനോദങ്ങള്‍ക്ക് അവസരം ലഭിക്കാത്ത ഹോട്ടല്‍ തൊഴിലാളികള്‍ക്ക് അവരുടെ ജോലിക്ക് ശേഷമുള്ള സൗകര്യപ്രദമായ സമയത്താണ് പരിപാടി നടത്തിയത്.
മീലാദ് പരിപാടികളില്‍ പ്രവാസിസമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കുകൊള്ളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പsറഞ്ഞു. പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
ജാഫര്‍ ഓടത്തോട് ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം റഫീഖ് സഖാഫി വയനാട് സന്ദേശ പ്രഭാഷണം നടത്തി. അബ്ദുര്‍റഹ്മാന്‍ ലത്വീഫി ബത്തേരി അധ്യക്ഷത വഹിച്ചു. സയ്യിദ് നിസാം ബാഫഖി തങ്ങള്‍, സയ്യിദ് ഉവൈസ് അസ്സഖാഫ് മടക്കര, റഫീഖ് ധര്‍മടം, നിഷാദ് ഗുബ്ര, നിസാര്‍ ഗുബ്ര, റശാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തന്‍സീര്‍ സഖാഫി, മുഹമ്മദ് ശക്കീര്‍ അമാനി, അജ്മല്‍ അല്‍ ഫവാന്‍, ജാസിം തലശേരി, കാസിം കണ്ണൂര്‍, ഗഫൂര്‍ പട്ടാമ്പി, അബൂബക്കര്‍ കാസര്‍കോട്, മുസ്തഫ മുതുകുട, ശുഹൈബ് പട്ടാമ്പി, മുഹമ്മദ് ചാവക്കാട്, റശീദ് കോഴിക്കോട്, അലി പാലക്കല്‍, ശാഹിദ് ചാവക്കാട്, അനീസ് എറണാകുളം, ജലീല്‍ കോഴിക്കോട്, അശ്റഫ് പേരാമ്പ്ര തുടങ്ങിയവര്‍ ഗാനം ആലപിച്ചു. ത്വല്‍ഹത്ത് പരിയാരം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.