മസ്കത്ത്: ഒമാനിലെ കോവിഡ് പോരാളികൾക്ക് മീഡിയവൺ പ്രഖ്യാപിച്ച മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് വിതരണം തിങ്കളാഴ്ച നടക്കും. വൈകീട്ട് ഏഴിന് റൂവി ഹൈ സ്ടീറ്റിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിലാണ് പരിപാടി. ഗൾഫാർ, എംഫാർ സ്ഥാപകനും എംഫാർ ഗ്രൂപ് ചെയർമാനുമായ ഡോ. പി. മുഹമ്മദലി മുഖ്യാതിഥിയാകും.
11 കൂട്ടായ്മകൾക്കും മൂന്ന് വ്യക്തികൾക്കുമാണ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബർ 25ന് ഗതാഗത മന്ത്രി ആന്റണി രാജു, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സംവിധായകൻ കമൽ എന്നിവരാണ് മീഡിയവൺ മിഡിലീസ്റ്റ് അവറിലൂടെ അവാർഡ് പ്രഖ്യാപനം നടത്തിയത്. വ്യക്തിഗത അവാർഡിന് കോവിഡ് ബാധിച്ച് മരിച്ച ഡോ. രാജേന്ദ്രൻ നായർ, ബ്ലെസ്സി തോമസ്, രമ്യ റജുലാൽ എന്നിവരാണ് അർഹരായത്. ഇവരുടെ ബന്ധുക്കൾ അവാർഡ് ഏറ്റു വാങ്ങും.
മസ്കത്ത് കെ.എം.സി.സി, കൈരളി ഒമാൻ, പ്രവാസി വെൽഫെയർ ഒമാൻ, ഐ.സി.എഫ് ഒമാൻ, സോഷ്യൽ ഫോറം ഒമാൻ, ഒ.ഐ.സി.സി ഒമാൻ, മലയാളം വിങ് മസ്കത്ത്, സലാല കെ.എം.സി.സി, സലാല കൈരളി, ഇന്ത്യൻ വെൽഫെയർ ഫോറം സലാല, പി.സി.എഫ് സലാല എന്നിവരാണ് അവാർഡിന് അർഹരായ 11 കൂട്ടായ്മകൾ. ഇവരുടെ ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങും.
പരിപാടി മീഡിയവൺ സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനാണ് നിയന്ത്രിക്കുക. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ, ഒമാൻ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.ബി. സലീം എന്നിവർ സംബന്ധിക്കും. ബ്രേവ് ഹാർട്ട് ഒമാൻ സി.എസ്.ആർ പങ്കാളികളും പ്രത്യേക ക്ഷണിതാക്കളുമാണ് പരിപാടിയിൽ സംബന്ധിക്കുകയെന്ന് വന്റ് കൺവീനർ ഷക്കീൽ ഹസൻ, കോഓഡിനേറ്റർ കെ.എ. സലാഹുദ്ദീൻ എന്നിവർ പറഞ്ഞു. മറ്റു ജി.സി.സി രാജ്യങ്ങളിലും മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് വിതരണം ഇതിനകം പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.