മസ്കത്ത്: സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വിവാഹ മോചനങ്ങള്‍ ഒമാനില്‍ നിയമപരമായി അംഗീകാരമുണ്ടെന്ന് ഒമാന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍. ഇത്തരത്തിലുള്ള വിവാഹ മോചനങ്ങളുടെ സാധുതയിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തിയാണ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വിശദീകരണം നൽകിയിരിക്കുന്നത്.
വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലോകത്തെ അംഗീകരിക്കുന്നതിനൊപ്പം വിവാഹത്തിന്റെ പവിത്രതയെ ഊന്നിപ്പറഞ്ഞുകൊണ്ടുമാണ് ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ കൗണ്‍സില്‍ വിശദീകരണം പുറപ്പെടുവിച്ചത്. വാട്സ്ആപ്, ഇന്‍സ്റ്റഗ്രാം, സ്നാപ്പ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി നടത്തുന്ന വിവാഹ മോചനം ഒമാനില്‍ നിയമപരമായി ബാധകമാണെന്ന് കൗണ്‍സില്‍ അറിയിച്ചു. ഭര്‍ത്താവ് നല്‍കിയതാണെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടാല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വിവാഹ മോചനം സാധുവാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.