സഹം: കരിപിടിച്ച ചുവരുകളും അതിനിടയിൽ ഓയിൽ പുരണ്ട ദേഹവുമായി നാം കാണാറുള്ള വർക്ഷോപ്പ് മെക്കാനിക്കിെൻറ രൂപത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഏതു മോട്ടോർ വാഹനവും അതിെൻറ തനത് രൂപത്തിലും കൃത്യതയോടെയും വൃത്തിയിലും പണിതു നൽകുന്ന മലയാളികളായ ഫിറ്റർമാർ കൂടുതലുള്ള അറബുരാജ്യങ്ങളിലൊന്നാണ് ഒമാൻ.
ഒരു സ്വദേശി തെൻറ വാഹനത്തിെൻറ തകരാർ പരിഹരിക്കാൻ വർക്ക് ഷോപ്പിലെത്തിയാൽ ആദ്യം അന്വേഷിക്കുക മലബാരി ഫോർമാനെയാണ്. ചെയ്യുന്ന ജോലിയോടുള്ള അർപ്പണബോധം, താൽപര്യം എന്നിവകൊണ്ട് കൈനിറയെ ജോലിയുണ്ടായിരുന്ന മലയാളി മെക്കാനിക്കുകൾ മുമ്പുണ്ടായിരുന്നു. ഇന്ന് ഇൻഡസ്ട്രിയൽ ഏരിയയിൽ ചെന്നാൽ ഒരു മലയാളി മെക്കാനിക്കിനെ കിട്ടാൻ പ്രയാസമാണ്. വർഷങ്ങളോളം എൻജിെൻറ താളത്തിനനുസരിച്ചു ജീവിതം ചലിപ്പിച്ച പലരും ഇതിനകം നാടണഞ്ഞുകഴിഞ്ഞു. പലരും പലായനത്തിെൻറ ഭാണ്ഡം മുറുക്കുകയുമാണ്. സാമ്പത്തിക പ്രതിസന്ധിയും പണിയിലെ കുറവുമടക്കം പല കാരണങ്ങൾ ഇവർക്ക് പറയാനുണ്ട്. ഒമാനിലെ സൂഖുകളിലും പൊതുനിരത്തിെൻറ അരികിലും ഗാരേജ് നടത്തിയിരുന്ന കാലത്ത് കുഴപ്പങ്ങൾ ഇല്ലായിരുന്നുവെന്ന് 25 വർഷം സഹം മേഖലകളിൽ ഗാരേജ് നടത്തിയ പത്തനംതിട്ട സ്വദേശി സദാശിവൻ പറയുന്നു.
അക്കാലത്ത് താമസവും ഭക്ഷണം പാകംെചയ്യലും എല്ലാം വർക്ഷോപ്പിെൻറ ചായ്പ്പിൽ തന്നെയായിരുന്നു. പിന്നീട് അധികൃതർ വാഹന അറ്റകുറ്റപ്പണി, പെയിൻറിങ്, വെൽഡിങ്, ലൈത്ത് വർക്ക് തുടങ്ങി എല്ലാ ഇൻഡസ്ട്രിയൽ വർക്കും ടൗണിൽനിന്ന് മാറ്റി ഒരു മേഖലയാക്കിതിരിച്ച് നിയമം കൊണ്ടുവന്നു. ഇതോടെ താമസത്തിലും വാടക, ഭക്ഷണം എന്നിവയിലും വലിയ വ്യത്യാസം വന്നു. സ്ഥിരം ഉപഭോക്താക്കൾക്ക് അയാൾ മുമ്പ് പണിതുകൊണ്ടിരുന്ന മെക്കാനിക്കിനെ നൂറുകണക്കിന് വർക്ഷോപ്പിൽനിന്ന് കണ്ടെത്തുന്നത് പ്രയാസമായതായും സദാശിവൻ പറയുന്നു. ആകർഷകമായ നിരക്കിൽ ലഭ്യമാകുന്ന പുത്തൻ കാറുകൾക്ക് ലക്ഷം കിലോമീറ്റർ വരെ സർവിസും വാറൻറിയും ലഭ്യമാകുേമ്പാൾ പഴയ വർക്ഷോപ്പുകളെ ആശ്രയിക്കുന്നവർ കുറവാണെന്ന് പെയിൻറിങ് വർക്ഷോപ്പ് നടത്തുന്ന കൊല്ലം സ്വദേശി അനിൽ ജനാർദനൻ പറയുന്നു. മലയാളികൾ പോലും ഇപ്പോൾ പഴയ കാറ് വാങ്ങുന്നില്ല.
എല്ലാവരും പുതിയ കാറും റിപ്പയറിങ്ങിന് വമ്പൻ സർവിസ് സെൻററുകളെയും സമീപിക്കുമ്പോൾ സനാഇയയിൽ വർക്ഷോപ്പിന് മുമ്പിൽ പലർക്കും പണി കിട്ടാൻ കാത്തിരിക്കേണ്ടിവരുന്നു. ബംഗാളികൾ ഇപ്പോൾ ഓട്ടോമൊബൈൽ രംഗത്തും ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്.
പണി ഇല്ലാത്തത് കാരണം ശമ്പളം നൽകാൻ ഉടമസ്ഥന് കഴിയാതെ വരുന്നതിനാൽ തൊഴിൽ തർക്കങ്ങൾ വളരെ കൂടുതലാണ്. വണ്ടി പണിയാൻ വന്നാലേ ജോലിക്കാരന് കൂലികൊടുക്കാൻ സാധിക്കൂ. ജോലിക്കാരെയെല്ലാം പറഞ്ഞുവിട്ട് ഒറ്റക്ക് ഗാരേജിൽ ഇരിക്കുന്നവരാണ് കൂടുതലും. നാട്ടിൽനിന്ന് സാധാരണ വർക്ഷോപ്പിലേക്ക് ജോലിക്കായി പുതുതലമുറ എത്തുന്നുമില്ല. നല്ല ജോലിയാണ്; അവൻ അവിടെ മെക്കാനിക്കാണ് എന്നുള്ള പഴയ പേർഷ്യക്കാരെൻറ പ്രതാപത്തിൽനിന്നു എങ്ങനെയെങ്കിലും നാടുപിടിച്ചാൽ മതിയെന്ന നിസ്സഹായാവസ്ഥയിലേക്ക് എത്തിയിരിക്കയാണ് പലരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.