മസ്കത്ത്: ഒമാനിലെ ഭൂരിപക്ഷം കോവിഡ് രോഗികളും 15നും 50 വയസ്സിനുമിടയിലുള്ളവരാണ െന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സഇൗദ് അൽ ഹുസ്നി. 78 ശതമ ാനം രോഗികളും ഇൗ പ്രായപരിധിക്കുള്ളിൽ വരുന്നവരാണെന്നും ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.കോവിഡ് രോഗപ്പകർച്ചയുടെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ, പ്രത്യേകിച്ച് വിദേശ തൊഴിലാളികളെ ബോധവത്കരിക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. വിദേശ തൊഴിലാളികൾക്ക് രോഗസാധ്യത കൂടുതലാണ്. രോഗബാധിതരാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇവർക്ക് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
രോഗത്തിെൻറ സാമൂഹിക വ്യാപനം ഒമാനിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ കേസുകൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഒരു രോഗബാധിതൻ അഞ്ചുപേർക്കുവരെ രോഗം പകർന്ന സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.വൈറസ് ബാധയുടെ കേന്ദ്രമെന്ന് കരുതുന്ന മത്രയിൽ പകർച്ചവ്യാധി നിർണയ പരിശോധനകൾ നടന്നുവരുകയാണ്. രോഗവ്യാപനം കൂടുതലാകാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. പരിശോധനാ സാമഗ്രികൾ ലഭ്യമാകുന്ന മുറക്ക് സമഗ്ര പരിശോധന നടത്തും.ചില മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവാണ് ആരോഗ്യ മന്ത്രാലയം നേരിടുന്ന പ്രധാന വെല്ലുവിളി. ആവശ്യമുള്ളത് സ്വന്തമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ രോഗപ്രതിരോധ നടപടികൾക്കായി രൂപവത്കരിച്ച അടിയന്തര ഫണ്ടിലേക്ക് കൂടുതൽ സംഭാവനകൾ ആവശ്യമുണ്ട്. നിലവിലെ അസാധാരണ സാഹചര്യത്തിൽ ഇൗ ഫണ്ടിന് കരുത്തുപകരേണ്ടത് ദേശീയ ഉത്തരവാദിത്തമാണെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.