മസ്കത്തിന് പുറത്തും രോഗികൾ കൂടുന്നു •ശനിയാഴ്ച 111 പേർക്ക് കൂടി രോഗം സ്ഥിരീകരി ച്ചു
മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആയിര ത്തിലേക്ക് അടുക്കുന്നു. സമൂഹ വ്യാപനം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിെൻറ സൂചന കൾ നൽകി മസ്കത്തിന് പുറത്തും രോഗികളുടെ എണ്ണം വർധിച്ചുവരുകയാണ്. ശനിയാഴ്ച 111 പേർക്ക് കൂടിയാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 78 പേരും വിദേശികളാണ്.
ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1180 ആയി. 176 പേരാണ് സുഖം പ്രാപിച്ചത്. 998 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മലയാളിയും ഗുജറാത്തിയുമടക്കം ആറുപേർ മരിക്കുകയും ചെയ്തു. ശനിയാഴ്ചയിലെ 111 പേരിൽ 74 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്തിൽ കോവിഡ് കണ്ടെത്തിയവരുടെ എണ്ണം 931 ആയി. ബാക്കി 34 പേർ മറ്റ് ഗവർണറേറ്റുകളിൽ നിന്നുള്ളവരാണ്.
തെക്കൻ ബാത്തിനയാണ് മസ്കത്തിന് തൊട്ടുപിന്നിൽ. 19 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ ഇവിടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 76 ആയി. ഇതിൽ 12 പേർ സുഖപ്പെട്ടു. തെക്കൻ ശർഖിയയിൽ പത്തുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം വൈറസ് ബാധിതർ 40 ആയി. ഇതിൽ ഒരാൾ മാത്രമാണ് സുഖപ്പെട്ടത്. മറ്റ് ഗവർണറേറ്റുകളിലെ അസുഖബാധിതരും സുഖപ്പെട്ടവരും ചുവടെ: ദാഖിലിയ -54, 21; വടക്കൻ ബാത്തിന -42, 19; വടക്കൻ ശർഖിയ- 17, 0; ദോഫാർ -10, 2; അൽ ദാഹിറ - 3, 2; ബുറൈമി -4, 0; മുസന്ദം -3, 0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.