സലാല: കെ.എം.സി.സി സലാല കോഴിക്കോട് ജില്ല കമ്മിറ്റി പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ഗ്രൂപ് ബുക്കിങ്ങിലൂടെ നാട്ടിലെത്തിക്കുന്നു. ഞായറാഴ്ച സലാലയിൽനിന്ന് മസ്കത്തുവഴി കോഴിക്കോട്ടേക്ക് പോകുന്ന സാലാം എയർ വിമാനത്തിലാണ് സംഘമായി യാത്രക്കുള്ള അവസരം ഒരുക്കിയിട്ടുള്ളത്.
മറ്റു മൂന്ന് വിമാനങ്ങളിലും ഇത്തരം ഗ്രൂപ് ടീമുകളെ വോട്ടിനായി അയക്കുന്നുണ്ടെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി വി.സി. മുനീർ പറഞ്ഞു. 42 റിയാലാണ് ഒരു സീറ്റിന് ചാർജ് വരിക. ഏപ്രിൽ 21 ന് അമ്പതിലധികം യു.ഡി.എഫ് പ്രവർത്തകരാണ് യാത ചെയ്യുക. മറ്റു ദിവസങ്ങളിൽ ഇരുപതും മുപ്പതുമുള്ള സംഘങ്ങളും ഉണ്ട്.
ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് പുറപ്പെടുന്ന വിമാനം പുലർച്ച മൂന്നരക്കാണ് കോഴിക്കോടെത്തുക. ഇവർക്കുള്ള ചെക്ക് ഇൻ നടപടികൾ പ്രത്യേകമായാണ് ചെയ്യുക. ഇന്ത്യ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാനുള്ള നിർണായക തെരഞ്ഞെടുപ്പാണ്.
അതിനാലാണ് ഇങ്ങനെയൊരു സംവിധാനം കെ.എം.സി.സി ചെയ്തതെന്ന് ജില്ല കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ഫലൂജ പറഞ്ഞു. ജമാൽ കെ.സി. ഷബീർ കാലടി, മഹമൂദ് ഹാജി എടച്ചേരി എന്നിവരാണ് നേത്യത്വം നൽകുന്നത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അനുമതി ലഭിക്കാത്തതുകൊണ്ട് കൂടിയാണ് വോട്ടർമാരെ ഇങ്ങനെ ഗ്രൂപ് ബുക്കിങ്ങിലൂടെ നാട്ടിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.