മസ്കത്ത്: സൗദിയിൽനിന്ന് കോഴി ഉൾപ്പെടെയുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാൻ കൃഷി മന്ത്രാലയം നിരോധിച്ചു. സൗദി തലസ്ഥാനമായ റിയാദിലെ അസീസിയ മാർക്കറ്റിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. സൗദി അറേബ്യയിൽനിന്ന് പക്ഷികളും അവയുടെ ഉൽപന്നങ്ങളും മുട്ടകളും ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി നിർത്തലാക്കിയതായി കൃഷി മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. അതിർത്തി ചെക്പോസ്റ്റുകളിലെ പരിശോധന കർശനമാക്കാനും ഒമാനി വിപണികളിൽ നിരീക്ഷണം ശക്തമാക്കാനും മന്ത്രാലയം വെറ്ററിനറി വിദഗ്ധരോട് നിർദേശിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം പക്ഷിപ്പനി മനുഷ്യരെ ബാധിച്ചതായി റിപ്പോർട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.