എച്ച്.എം കപ്പ്: അൽ നസ്റിന് അഞ്ചാം കിരീടം

മസ്കത്ത്: രാജ്യത്തെ ഫുട്ബാൾ ക്ലബുകളുടെ അഭിമാന കിരീടമായ സുൽത്താൻ ഖാബൂസ് കപ്പ് അൽ നസ്റിന്  സ്വന്തം. ബോഷർ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ സുഹാറിനെയാണ് സലാലയിൽനിന്നുള്ള അൽ നസർ ഫുട്ബാൾ ക്ലബ് പരാജയപ്പെടുത്തിയത്. 
നിശ്ചിത സമയത്തും അധികസമയത്തും  ഇരു ടീമുകളും രണ്ടുഗോൾ വീതം അടിച്ച് സമനില പാലിച്ചതിനെ തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്. 

ടൈബ്രേക്കറിലും ഇരുടീമുകളും നാലുഗോൾ വീതം അടിച്ച് സമനില തുടർന്നു. പിന്നീട് സഡൻ ഡെത്തിൽ സുഹാറിെൻറ രണ്ടാം കിക്ക് പുറത്തേക്കുപോയതോടെ ആവേശകരമായ മത്സരത്തിൽ അൽ നസർ  വിജയിച്ചു. ഇത് അഞ്ചാം തവണയാണ് അൽ നസ്ർ സുൽത്താൻ ഖാബൂസ് കപ്പ് നേടുന്നത്. സുഹാറിന് ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. വിജയികൾക്ക് 75,000 റിയാൽ സമ്മാനമായി ലഭിക്കും.

Tags:    
News Summary - HM cup-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.