മസ്കത്ത്: ഹബ്തകൾ എന്നറിയപ്പെടുന്ന പരമ്പരാഗത പെരുന്നാൾ ചന്തകൾക്കായി വിവിധ വിലായത്തുകൾ ഒരുങ്ങി. പഴയകാലത്തിെൻറ ഒാർമപുതുക്കി ഗ്രാമപ്രദേശങ്ങളിലെ തുറസ്സായ സ്ഥലങ്ങളിലോ ഇൗത്തപ്പന മരങ്ങളുടെയോ മാവുകളുടെയോ ഗഫ് മരങ്ങളുടെയോ തണലിലോ കോട്ടകളുടെ അടുേത്താ ആകും ഇത്തരം ചന്തകൾ നടക്കുക.
പാരമ്പര്യത്തിെൻറയും പൈതൃകത്തിെൻറയും ചിഹ്നമായ ഇത്തരം ചന്തകളിലേക്ക് നഗരങ്ങളിൽ താമസിക്കുന്ന സ്വദേശികൾ ഏറെ ആവേശത്തോടെ എത്താറുണ്ട്. ഒമാനിൽ താമസിക്കുന്ന വിദേശികളും വിനോദ സഞ്ചാരികളുമെല്ലാം ഹബ്ത വിപണികൾ കാണാനും സാധനങ്ങൾ വാങ്ങുന്നതിനുമെല്ലാം താൽപര്യമെടുക്കാറുണ്ട്. റമദാൻ 24 മുതലാണ് ഹബ്തകൾക്ക് തുടക്കമാകാറുള്ളത്. 29 വരെ നീണ്ടുനിൽക്കുന്ന ഇൗ തുറന്ന സൂഖുകളിൽ ആടുമാടുകളുടെ വിൽപനക്ക് ഒപ്പം പരമ്പരാഗത വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഖഞ്ചറുകൾ, അസ എന്നറിയപ്പെടുന്ന വാക്കിങ് സ്റ്റിക്കുകൾ, കുമ്മ എന്നറിയപ്പെടുന്ന ഒമാനി തൊപ്പികൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയും വിൽപനക്ക് എത്താറുണ്ട്. വീടുകളിൽ തയാറാക്കുന്ന ഒമാനി ഹൽവ, ഇൗത്തപ്പഴം, പഴവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവക്കും ഹബ്തകളിൽ ആവശ്യക്കാർ ഏറെയുണ്ടാകാറുണ്ട്.
തെക്കൻ ശർഖിയയിലെ ഇബ്ര,വാദി ബനീ ഖാലിദ്, മസ്കത്ത് ഗവർണറേറ്റിലെ ബോഷർ, ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിലുള്ള ഫഞ്ജ എന്നിവിടങ്ങളിലാണ് ആദ്യ ഹബ്തകൾ നടക്കുക. വാദി ബനീ ഖാലിദ് വിലായത്തിലെ അൽ ഖാലിദിയ, ഉംഖ്, അൽ മസാലഹ, അൽ ഹവൈരിയ എന്നിവിടങ്ങളിലായി നാല് ഹബ്തകളാണ് ഒന്നിന് പിറകെ ഒന്നായി നടക്കുക. ഇബ്ര വിലായത്തിൽ അൽ തബ്തി, അൽ യഹ്മദി, അൽ സഫാല എന്നിവിടങ്ങളിലായി റമദാൻ 24, 25, 26 തീയതികളിലായി മൂന്ന് ‘ഹബ്ത’കളാണ് ഉണ്ടാവുക. ബിദ്ബിദ് വിലായത്തിലെ അൽ ഹംറ, നഫ, വാദി അൽ മആവിൽ, ബിദിയ, അൽ ഖാബൂറ, അൽ മുന്തരിബ്, ജഅലാൻ ബനീ ബുഅലി, അൽ സുവൈഖ്, ബഹ്ല,ബർക്ക, അൽ ഖാമിൽ അൽ വാഫി, അൽ ഖാബിൽ എന്നിവിടങ്ങളും ഹബ്ത ചന്തകൾക്ക് വേദിയാകാറുണ്ട്. സൂര്യോദയം മുതലാണ് ചന്തകൾ ആരംഭിക്കുക. ചിലയിടങ്ങളിൽ ഉച്ചക്ക് 11 മണിവരെയും ചിലപ്പോൾ ഒരു മണിവരെയും നീണ്ടുപോകാറുമുണ്ട്. തലമുറകളായി സംരക്ഷിച്ചുവരുന്ന ഇൗ പഴമയുടെ പൈതൃകം പെരുന്നാളുമായി ബന്ധപ്പെട്ട ആദ്യ സന്തോഷമായാണ് വിലയിരുത്തപ്പെടുന്നത്. കുട്ടികളാണ് ഇതിനെ സാധാരണ ആഘോഷമാക്കാറുള്ളത്. മനോഹരങ്ങളായ വസ്ത്രങ്ങൾ ധരിച്ച് ഹബ്തയെ സജീവമാക്കുന്ന കുട്ടികൾ പതിവുകാഴ്ചയാണ്. ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് സാമൂഹികവും സാമ്പത്തികവുമായ നിരവധി ഗുണങ്ങളും ഇതുവഴി ലഭിക്കാറുണ്ട്.
സാധനങ്ങൾ വാങ്ങുന്നതിനും ആടുമാടുകളുടെ ലേലത്തിൽ പങ്കുകൊള്ളുന്നതിനും മറ്റുമായി വിവിധ മാർക്കറ്റുകൾ തേടിനടക്കുന്നവരും ധാരാളമാണ്. റമദാനിെൻറ അവസാന ദിവസങ്ങളിലാണ് ആളുകളുടെ വലിയ തിരക്ക് ഉണ്ടാകാറുള്ളത്.
ഒരു വർഷത്തോളം ആടുമാടുകളെ പോറ്റിവളർത്തിയവർക്ക് നല്ല വിലക്ക് അവയെ വിൽക്കാനുള്ള അവസരമാണ് ഇൗ പ്രാദേശിക ചന്തകൾ. പ്രാദേശികമായി തയാറാക്കുന്ന നെയ്യ്, ബലിയറുക്കുന്നതിനും ഇറച്ചി മുറിക്കുന്നതിനും മറ്റുമുള്ള കത്തികൾ, ഷുവ തയാറാക്കുന്നതിനുള്ള സാധനങ്ങൾ എന്നിവയും ഇത്തരം ചന്തകളിലെ നല്ല വിൽപനയുള്ള സാധനങ്ങളിൽ ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.