മസ്കത്ത്: അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾ കാരണം സ്വർണ വില കുത്തനെ ഉയരുന്നു. ആഗോള മാർക്കറ്റിൽ സ്വർണം ഒൗൺസിന് 1920. 02 ഡോളർ ആണ് നിലവിലെ വില. ഇത് കഴിഞ്ഞ നിരവധി വർഷങ്ങൾക്കുള്ളിലെ ഏറ്റവും കൂടിയ നിരക്കാണ്. 2011ലാണ് സ്വർണത്തിന് മുമ്പ് ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ഒൗൺസിന് 1897.16 ഡോളറായിരുന്നു അന്ന് സ്വർണ്ണ വില. ചൊവ്വാഴ്ച ഗ്രാമിന് 23.300 റിയാൽ ആയിരുന്നു ഒമാനിലെ സ്വർണവില. കഴിഞ്ഞ വർഷം ജുലൈ 28 ന് ഗ്രാമിന് 17.450 ആയിരുന്നു സ്വർണവില. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 34 ശതമാനത്തിെൻറ വർധനവാണ് ഉണ്ടായത്. അമേരിക്കൻ ഡോളർ ശക്തി കുറഞ്ഞതാണ് സ്വർണ വില ഉയരാൻ പ്രധാന കാരണം.
രണ്ട് വർഷത്തിലെ ഏറ്റവും കുറഞ്ഞ ഡോളർ ഇൻഡക്സാണ് ഇപ്പോഴുള്ളത്. അതായത്, ഡോളറിന് രണ്ട് വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മൂല്യമാണ് ഉള്ളത്. അമേരിക്കയിൽ പലിശനിരക്ക് വർധിക്കാൻ സാധ്യതയില്ലെന്നതും കോവിഡ് പ്രതിസന്ധി കാരണം പണപ്പെരുപ്പം ഉണ്ടാവാനുള്ള സാധ്യതയുമാണ് സ്വർണ വില ഉയരാൻ കാരണം. ഡോളർ ശക്തി കുറയുമെന്നായപ്പോൾ നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതോടെ മഞ്ഞലോഹത്തിെൻറ ഡിമാൻറ് വർധിച്ചു.
ഒമാനിൽ കഴിഞ്ഞ ഒരു മാസമായി സ്വർണവില ഉയരുകയായിരുന്നു. ജൂലൈ 16 മുതലാണ് കുത്തനെ ഉയരാൻ തുടങ്ങിയത്. 15ന് ഗ്രാമിന് 21.800 റിയാൽ ആയിരുന്നു വില. പിന്നീട് ദിനേന വർധിച്ച് ഗ്രാമിന് 23.300 റിയാലിൽ എത്തുകയായിരുന്നു. സ്വർണവില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് മലബാർ ഗോൾഡ് ജനറൽ മാനേജർ നജീബ് പറഞ്ഞു. അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് വില ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണവില വർധിക്കുന്നുണ്ടെങ്കിലും മാർക്കറ്റിൽ നേരിയ ചലനങ്ങൾ ഉണ്ടാവുന്നതായും സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിക്കുന്നതായും സോന ഗോൾഡ് മാേനജർ അനൂപ് പറഞ്ഞു. വില വർധിക്കാൻ തുടങ്ങിയതോടെ അത്യാവശ്യക്കാരാണ് സ്വർണം വാങ്ങാൻ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.