ഫുട്ബാൾ ടൂർണമെൻറ്: അൽ അമ്രി ടീം ജേതാക്കൾ

സലാല : ടീം സലാല വാട്സ്ആപ് കൂട്ടായ്മ സലാല ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ  സഹകരണത്തോടെ നടത്തിയ ഫുട്ബാൾ ടൂർണമെൻറിൽ അൽ അമ്രി ടീം വിജയികളായി. ഔഖത്തിലെ സലാല ക്ലബ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ലുലു എഫ്.സി ടീമിനെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക്  അബൂതാഹ്‌നൂൻ ട്രോഫിയും റണ്ണേഴ്സ് അപ്പിന് ഒളിമ്പിക് ട്രേഡിങ് ട്രോഫിയും സമ്മാനിച്ചു. നോക്കൗട്ട് അടിസ്ഥാനത്തിൽ നടന്ന ദ്വിദിന  ടൂർണമെൻറിൽ എട്ടു ടീമുകൾ പങ്കെടുത്തു. 

മികച്ച കളിക്കാരനായി ഡാനിഷിനെയും ഭാവിയിലെ താരമായി സവാദിനെയും മികച്ച ഗോൾ കീപ്പറായി ഷഫീഖിനെയും തെരഞ്ഞെടുത്തു. ജോഷിയാണ് കൂടുതൽ ഗോളുകൾ നേടിയത്. കഴിഞ്ഞ ടൂർണമെൻറുകളിൽ പരിക്ക് പറ്റിയ കളിക്കാരുടെ ചികിത്സക്ക് ആവശ്യമായ  തുക  കണ്ടെത്താൻ നടത്തിയ ടൂർണമെൻറിൽ ഒരുലക്ഷത്തിൽ പരം രൂപ ശേഖരിച്ചു. ഇത് കളിക്കാരുടെ ചികിത്സക്കായി കൈമാറി. 

Tags:    
News Summary - football-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.