മസ്കത്ത്: സീബ് വിലായത്തിലെ കടൽതീരങ്ങളിൽ മത്സ്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി മസ്കത്ത് നഗരസഭ. സംഭവം സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് നിരവധി പരാതികൾ ലഭിച്ചതായി നഗരസഭ അറിയിച്ചു. ചില മത്സ്യത്തൊഴിലാളികൾ തങ്ങൾക്ക് ലഭിക്കുന്ന ചെറിയ മത്സ്യങ്ങൾ കടൽതീരങ്ങളിൽ എറിഞ്ഞുകളയുന്നതാണ് പ്രശ്ന കാരണം. ചില തീരങ്ങളിൽ ഇവ ചീഞ്ഞ് ദുർഗന്ധം പരത്തുന്നെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇവയിൽ നടപടിയെടുത്തതായും അധികൃതർ അറിയിച്ചു.
പരിസ്ഥിതിക്ക് ദോഷകരമായ ഇത്തരം പ്രവർത്തനങ്ങൾ അപലപിക്കപ്പെടണം. കീടങ്ങളുടെയും പ്രാണികളുടെയും ശല്യം വർധിക്കുന്നതിനൊപ്പം അലഞ്ഞുതിരിയുന്ന നായകളെ ഇത് കടൽതീരങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. തീരങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും നഗരസഭ അറിയിച്ചു. ആരോഗ്യവിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ കൂടുതൽ ജോലിക്കാരെ നിയോഗിച്ച് തീരം ശുചിയാക്കാൻ നടപടികൾ സ്വീകരിച്ചുവരുകയാണ്. പരിസ്ഥിതിയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾ തുടരുന്നത് കർശന നടപടി ആവശ്യമുള്ള കാര്യമാണെന്നും നഗരസഭ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.