പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിച്ച സാഹോദര്യ ഐക്യദാർഢ്യ സംഗമം

പ്രവാസി വെൽഫെയർ സലാലയിൽ സാഹോദര്യ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

സലാല: പ്രവാസി വെൽഫെയർ സലാലയിൽ സാഹോദര്യ കേരള പദയാത്ര ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പരിപാടി ഓൺ ലൈൻ വഴി ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മക്ക് നമ്മൾ ഒന്നാകണം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോടുവരെ നടത്തുന്ന പദയാത്രക്ക് പിന്തുണ അർപ്പിച്ചാണ് സംഗമം സംഘടിപ്പിച്ചത്.

എല്ലാവിധ വംശീയ, വർഗീയ, വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെയും സഹോദര്യത്തിന്റെ പാതയിൽ ഐക്യപ്പെടണമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആഹ്വാനം ചെയ്തു. കേരളത്തിൽ നടക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ പശ്ചാത്തലത്തിലാണ് പ്രവാസി വെൽഫെയർ സലാലയിൽ ഐക്യദാർഢ്യ സംഗമം ഒരുക്കിയത്. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ചരിത്ര ഗവേഷകൻ എം.ജി.എസ് നാരായണൻ അനുസ്മരണ പ്രഭാഷണം വഹീദ് ചേന്ദമംഗല്ലൂർ നിർവഹിച്ചു. ചരിത്രത്തിന്റെ

ഫാഷിസവത്കരണത്തിനെതിരെയും വളച്ചൊടിക്കലുകൾക്കെതിരെയും നിലപാടെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സർഗവേദി നാടകമത്സരത്തിൽ പ്രവാസി വെൽഫെയറിന് വേണ്ടി നാടകം അവതരിപ്പിച്ച കലാകാരന്മാരായ മുഹമ്മദ് ശിഹാബ്, മുഹമ്മദ് ഫൈസൽ, അബ്ദുൽ ഗഫൂർ, നസീർ ബാബു, സലിം വി.കെ, സിംറ നസറിൻ, അംറ ഫതിം എന്നിവർക്ക് ഉപഹാരം നൽകി. തസ്റീന ഗഫൂർ സ്വാഗതവും, ഷജീർ ഹസൻ നന്ദി പറഞ്ഞു. സജീത ഹഫീസ്, അയ്യൂബ് വാലിയിൽ മുസ്തഫ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Expatriate Welfare organized a brotherhood solidarity meeting in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.